വടക്കാഞ്ചേരി നഗരസഭയിൽ ആരോഗ്യനഗരം പദ്ധതിക്ക് ഇന്നു തുടക്കം കുറിക്കും
Saturday, October 1, 2022 12:59 AM IST
വടക്കാഞ്ചേരി: നഗരസഭ ബജറ്റിൽ പ്രഖ്യാപിച്ച "ആരോഗ്യ നഗരം' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30.ന് ആര്യാംപാടം പകൽ വീട്ടിൽ പട്ടികജാതി-പട്ടികവർഗ - ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ പദ്ധതി വടക്കാഞ്ചേരി നഗരസഭ നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭ അഞ്ചുലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കില, കേരള ആരോഗ്യ സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കമ്യൂണിറ്റി സ്കൂൾ ഓഫ് ഹെൽത്തി ഏജിംഗ് എന്നതാണ് ആരോഗ്യനഗരത്തിന്‍റെ പ്രധാന ലക്ഷ്യം.
വാർധക്യത്തിലേക്ക് എത്തുന്നവർക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രധാനം ചെയ്യുന്നതിന് നഗരസഭ പദ്ധതി തയാറാക്കും. ഇതിനായി വയോധികർക്കും മധ്യവയസ്കർക്കും പ്രത്യേകം പദ്ധതികൾ തയാറാക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
യുവതലമുറയ്ക്ക് വരുംകാലങ്ങളിൽ എങ്ങനെ ജീവിച്ചാലാണ് ആരോഗ്യകരമായി വർധക്യം ആഘോഷിക്കാൻ കഴിയുകയെന്ന് പൊതുസമൂഹത്തെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന പരിപാടി. വയോജനങ്ങളെ ചികിത്സിക്കാൻ താല്പര്യമുള്ള ഹോംനേഴ്സായി സേവനമനുഷ്ടിക്കുന്നവർക്ക് ജെറിയാട്രിക്ക് കെയർ പരിശീലനം നൽകുകയും അംഗീകരിച്ച സർട്ടിഫിക്കറ്റ് നൽകാനും പദ്ധതിയുടെ ഭാഗമായി കഴിയും.
പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർമാൻ ഷീല മോഹൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, സി.വി. മുഹമ്മദ് ബഷീർ, എ.എം. ജമീലാബി തുടങ്ങിയവർ പങ്കെടുത്തു.