രോഗികളുടെ ഭക്ഷണം മുട്ടിച്ച് ആശുപത്രി അധികൃതർ
Monday, October 3, 2022 12:41 AM IST
വടക്കാഞ്ചേരി: രോഗികൾക്ക് സൗജന്യമായി നൽകിയിരുന്ന ഭക്ഷണം മുട്ടിച്ച് ആശുപത്രി അധികൃതർ. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രോഗികളുടെ ഭക്ഷണം മുടങ്ങിയത്.
കഴിഞ്ഞ 20 വർഷമായി കാരുണ്യ സംഘടനയാണ് ആശുപത്രിയിൽ ഭക്ഷണം നൽകിയിരുന്നത്. എന്നാൽ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ഭക്ഷണം പാകം ചെയ്യുന്ന ജീർണിച്ച കെട്ടിടം പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതർ പറയുന്നു. നല്ലവരായ കുറെ നല്ല മനുഷ്യരുടെ സഹകരണത്തോടെയാണ് ആശുപത്രിയിലെ കിടപ്പു രോഗികൾ ഉൾപ്പടെയുള്ളവർക്ക് സൗജന്യമായി ഭക്ഷണം നൽകിയിരുന്നത്.
കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഭക്ഷണം മുടങ്ങിയതെന്ന് കാരുണ്യ സംഘടന ഭാരവാഹികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് കഴിഞ്ഞ എച്ച് എം സി യോഗത്തിൽ അധികൃതരെവിവരം ധരിപ്പിച്ചതാണ്. നാളിതുവരെ ഒരു നടപടിയും ഉണ്ടായിലല്ലെന്നും, ഭക്ഷണം പാകം ചെയ്യാൻ അധികൃതർ സൗകര്യമൊരുക്കിയാൽ ഭക്ഷണ വിതരണം പുനരാരംഭിക്കാൻ തയാറാണന്നും കാരുണ്യ ഭാരവാഹികളായ അജിത് കുമാർ മല്ലയ്യ, വി.വി. ഫ്രാൻസിസ് എന്നിവർ അറിയിച്ചു.