അറിവിന്‍റെ ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ
Thursday, October 6, 2022 12:46 AM IST
ഗുരുവായൂർ: വിജയദശമി ദിനത്തിൽ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നിരവധി കുരുന്നുകൾ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാനെത്തി.
സരസ്വതി പൂജയ്ക്കുശേഷം നവരാത്രി മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്തൽ. മേൽശാന്തി കെ.ശ്രീരുദ്രൻ നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പൂജക്കുവച്ച ഗ്രന്ഥം എടുക്കുന്നതിനും നവരാത്രി മണ്ഡപത്തിൽ തൊഴാനുമായി വൻ ഭക്ത ജനതിരക്കാണനുഭവപ്പെട്ടത്. നവരാത്രിയോടനുബന്ധിച്ച് നടന്ന സംഗീതോസവത്തിനു സമാപനമായി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻഖ അംഗങ്ങളായ കെ.കെ. ഗോവിന്ദദാസ്, ചെറുതയൂർ ഉണ്ണികൃഷ്ണൻ നന്പൂതിരി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മേൽശാന്തി ഭാസ്കരൻ തിരുമേനി എഴുത്തിനിരുത്തൽ ചടങ്ങിനു നേതൃത്വം നൽകി.ബ്രാഹ്മണസമൂഹം സിംഹനാദ ഭഗവതി സന്നിധിയിലും വിജയദശമി ആഘോഷിച്ചു. മമ്മിയൂർ കളരിയിൽ ആയുധാഭ്യാസത്തോടുകൂടി വിജയദശമി ആഘോഷിച്ചു. കളരി ഗുരുക്കൾ രമേഷ് പണിക്കർ നേതൃത്വം നൽകി. ചൊവ്വല്ലൂർ ശിവക്ഷേത്രം, പെരുന്തട്ട, ചാമുണ്ഡേശ്വരി, ബ്രഹ്മകുളം ശിവക്ഷേത്രം, കോട്ടപ്പടി ചേന്പാലക്കുളം ക്ഷേത്രം, താണിയിൽ തുടങ്ങിയ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തൽ നടത്തി.
ഗുരുവായൂർ: ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചത് 426 കുരുന്നുകൾ.
രാവിലെ ശീവേലിക്ക് ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. കൂത്തന്പലത്തിൽ നിന്ന് സരസ്വതിയുടെയും ഗുരുവായൂരപ്പന്‍റെയും ചിത്രങ്ങൾ വടക്കേ നടയിലെ പ്രസാദ കൗണ്ടർ ഹാളിലേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ദീപം തെളിയിച്ചു. പിന്നീട് 13 ഇല്ലങ്ങളിലെ കാരണവന്മാരായ നന്പൂതിരിമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി.
തലോർ: തലവണിക്കര ചാത്തനായ്ക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ചെറാട്ട് ബാലകൃഷ്ണൻ കാർമികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍റ് എ.ജി. രാജേഷ്, സെക്രട്ടറി എ സുരേഷ് കുമാർ, ട്രസ്റ്റംഗങ്ങളായ ഗിരീഷ് പഴൂർ, അനിൽ വള്ളൂർ, സുധീഷ് ആറ്റൂർ, തങ്കപ്പൻ വള്ളൂർ, മിഥുൻ എന്നിവർ നേതൃത്വം നൽകി.
തൃക്കൂർ: വിജയദശമി ദിനത്തിൽ തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ 300 ഓളം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. ഡോ.കെ. അരവിന്ദാക്ഷൻ, രാമചന്ദ്രൻ ആന്പിലി എന്നിവർ ആചാര്യൻമാരായി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു. ക്ഷേത്രം രക്ഷാധികാരി സിദ്ധാർഥ് പട്ടാഭിരാമൻ, പ്രിയ സിദ്ധാർഥ് എന്നിവർ ചേർന്ന് അവാർഡുകൾ നൽകി. ക്ഷേത്രം പ്രസിഡന്‍റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠൻ തൊട്ടിപ്പറന്പിൽ, സുനിൽകുമാർ തെക്കൂട്ട്, സജീവൻ പണിക്കപറന്പിൽ എന്നിവരും കമ്മിറ്റിയംഗങ്ങളും ചടങ്ങുകൾക്കു നേതൃത്വം നൽകി.
ചേർപ്പ്: ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ച് എഴുത്തിനിരുത്തൽ നടന്നു.
ക്ഷേത്രം കഴകം വൈല്ലൂർ വാരിയത്ത് ശശി വാരിയർ എഴുത്തിനിരുത്തൽ ചടങ്ങിനു നേതൃത്വം നൽകി. നിരവധി കുരുന്നുകൾ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചു.
ക്ഷേത്രത്തിൽ നടന്ന കുലവാഴ വിതാനത്തിൽ അലങ്കരിച്ച കുലവാഴകൾ ഭക്തർക്ക് പ്രസാദമായി നൽകി. നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തിയിരുന്നു.
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ നടന്നു. ആറാട്ടുപുഴ വാരിയത്ത് സന്തോഷ് വാരിയർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി. ശാസ്താവിന് സമർപ്പിച്ച ഇരുന്നൂറോളം കാഴ്ചക്കുലകൾ ഭക്തർക്കു പ്രസാദമായി നൽകി. ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയും ഉണ്ടായിരുന്നു.