വികസന മുരടിപ്പിൽ വീർപ്പുമുട്ടി പടിഞ്ഞാറേ കോട്ട ജംഗ്ഷൻ
Wednesday, November 30, 2022 1:01 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വാഗ്ദാനപ്പെരുമഴ ഒരുപാടു നനഞ്ഞെങ്കിലും വികസനക്കുളിരണിയാതെ പടിഞ്ഞാറേ കോട്ട. വര്‌ഷങ്ങളായി വികസന മുരടിപ്പിന്‍റെ ചുവപ്പുനാടയിൽ കുടുങ്ങി വീർപ്പുമുട്ടുകയാണ് നഗരത്തിലെ പ്രധാന ജംഗ്ഷൻ. ആറു പ്രധാന വഴികൾ സംഗമിക്കുന്ന പടിഞ്ഞാറേ കോട്ടയിൽ മേൽപ്പാലം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരു പതിറ്റാണ്ടിനു മുന്പേ ഉണ്ടായ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ ഉറങ്ങിക്കിടക്കുന്നു.
വർഷങ്ങൾക്കുമുന്പ് മേൽപ്പാലം നിർമാണത്തിന് 35 കോടി രൂപ അനുവദിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖാപിച്ചിരുന്നു. തേറന്പിൽ രാമകൃഷ്ണൻ എംഎൽഎ ആയിരുന്ന കാലത്ത് തൃശൂരിൽ നടന്ന ജനസന്പർക്ക പരിപാടിയിൽ വച്ചാണ് തുക വാഗ്ദാനം ചെയ്തത്. എന്നാൽ വർഷങ്ങൾ ഒരുപാടു കഴിഞ്ഞിട്ടും സർക്കാരുകൾ മാറി ഭരിച്ചിട്ടും വികസനം കടലാസിലൊതുങ്ങി. ജംഗ്ഷനിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റോഡ് വീതി കൂട്ടുക മാത്രമാണു ചെയ്തത്.
തുടർ ഭരണങ്ങളിൽ തൃശൂരിൽനിന്ന് ഒന്നിലധികം മന്ത്രിമാരും എംപിമാരും ഉണ്ടായിട്ടും പടിഞ്ഞാറേ കോട്ട വികസനത്തിനായി യാതൊരു നടപടിയും പിന്നീടുണ്ടായില്ല.
പടിഞ്ഞാറേ കോട്ടയിൽനിന്ന് കളക്ടറേറ്റിലേക്കുള്ള മാതൃകാ റോഡ് പണി കഴിഞ്ഞ് ഏഴു വർഷമായിട്ടും ഇതുവരെ തെരുവിളക്കുകൾ പൂർണമായി സ്ഥാപിച്ചിട്ടില്ല. പിഡബ്ല്യുഡിയുടെ കീഴിലാണ് റോഡുപണി പൂർത്തീകരിച്ചത്. രണ്ടുവരിപ്പാതയുടെ ഡിവൈഡറിലാണ് വിളക്കുകൾ സ്ഥാപിക്കാനുള്ളത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചോ കോർപറേഷനോ ഇതു സ്ഥാപിക്കാമെന്നിരിക്കേ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പടിഞ്ഞാറേ കോട്ടയിൽനിന്ന് റൗണ്ടിലേക്കുള്ള എംജി റോഡിന്‍റെ വികസനവും ചർച്ചയിൽ ഒതുങ്ങുകയാണ്. ഇൗ റോഡിന്‍റെ വശങ്ങളിലുള്ള ട്രാൻസ്ഫോർമറുകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല. നടുവിലാല്‌ ജംഗ്ഷൻ വീതി കൂട്ടിയതോടെ ആവേശം ചോർന്ന മട്ടാണ്.

പ്രതീകാത്മക മനുഷ്യവിളക്കുകൾ
തെളിയിച്ച് പ്രതിഷേധിക്കുന്നു

തൃശൂർ: പടിഞ്ഞാറേ കോട്ട- കളക്‌ടറേറ്റ് മാതൃകാ റോഡിന്‍റെ പണി കഴിഞ്ഞ് ഏഴു വർഷമായിട്ടും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി.
ഡിസംബർ മൂന്നിന് വൈകുന്നേരം 6.30ന് പടിഞ്ഞാറേ കോട്ടയിലെ ലീഡർ സ്ക്വയറിനു സമീപം പ്രതീകാത്മക മനുഷ്യവിളക്കുകൾ സ്ഥാപിച്ചാണ് പ്രതിഷേധിക്കുക. ഡോ. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.