പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂട് രേഖ പിൻവലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Thursday, December 1, 2022 12:52 AM IST
ആളൂർ: വിദ്യാഭ്യാസ ഘടന പരിഷ്കരിക്കുന്നതിന് സർക്കാർ പ്രസിദ്ധീകരിച്ച ചട്ടക്കൂട് രേഖ പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ചരിത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നതുമാണ് ചട്ടക്കൂട് രേഖയെന്നും ത്രിഭാഷ പദ്ധതി അട്ടിമറിക്കുന്നതും സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്നതുമാണിതെന്നും .യോഗം ആരോപിച്ചു.
രാഷ്ട്രഭാഷയായ ഹിന്ദിയും അന്തർദേശീയ ഭാഷയായ ഇംഗ്ലീഷും പ്രാദേശിക ഭാഷയായ മലയാളവുമാണ് നിലവിൽ പാഠ്യ പദ്ധതിയിൽ ഉള്ളത്. ഇതിൽ ഇംഗ്ളീഷിനും ഹിന്ദിക്കും പരിശീലനം നൽകിയാൽ മതിയെന്നും പ്രാദേശിക ഭാഷ മാത്രം പഠന പദ്ധതിയിൽ മതിയെന്നുമുള്ള വികലമായ കാഴ്ചപ്പാടാണ് പാഠ്യ്പദ്ധതി പരിഷ്കരണ രേഖയിലുള്ളത്.ഇത് തിരുത്തപ്പെടണം. കേരളത്തിന് വെളിയിൽ ലഭിക്കാവുന്ന അവസരങ്ങളെ മലയാളികൾക്ക് ഇല്ലാതാക്കാൻ ഈ പരിഷ്കരണം കാരണമാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
സ്കൂളുകളിൽ പ്രധാന അധ്യാപകനും ക്ലാസ്‌സ് മുറികളിൽ അധ്യാപകർക്കും ഉള്ള അക്കാദമികവും ഭരണപരവുമായ നിയന്ത്രണാവകാശങ്ങൾ ഈ പദ്ധതിയിൽ നിരാകരിക്കുന്നു.പകരം പഞ്ചായത്ത് മെന്പർ തുടങ്ങി വിദ്യാർത്ഥി സംഘടനാംഗങ്ങൾ ഉൾപ്പെടെ, അധ്യാപനവുമായി ബന്ധമോ യോഗ്യതയോ ഇല്ലാത്തവർക്ക് ക്ലാസ്‌സ് മുറികളുടെയും സ്കൂളുകളുടെയും നിയന്ത്രണം ലഭിക്കുന്ന പുതിയ പരിഷ്കാരങ്ങൾ വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കും. ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ വൈദേശികവും ബാക്കി മതങ്ങൾ ദേശീയവുമാണെന്നു പറഞ്ഞ് വർഗീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നത് പ്രീണനത്തിനാണ്. രേഖ പിൻവലിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറൽബോഡിയോഗത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്‍റ് പത്രോസ് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.തോമസ് ഇളംകുന്നപ്പുഴ, ജനറൽ സെക്രട്ടറി ഡേവിസ് ഉൗക്കൻ, ആന്‍റണി തൊമ്മാന, ജോസഫ് വസുപുരത്തുകാരൻ, സി.ആർ പോൾ, ഡേവിസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു.