സഹൃദയയിൽ ടെക്ഫെസ്റ്റ്
Saturday, December 3, 2022 1:09 AM IST
കൊടകര: വ്യക്തിഗത മികവിനെക്കാൾ ഉപരിയായി കൂട്ടായ പ്രയത്നം കൊണ്ട് മാത്രം മാത്രം മികച്ച സംരംഭം കെട്ടി പടുക്കാൻ സാധിക്കൂ എന്ന് ഇന്ത്യ മെട്രോണിക് ഡയറക്ടർ ടൈറ്റസ് അർണോൾഡ്. കൊടകര സഹൃദയ എൻജീനീയറിംഗ് കോളജിലെ ടെക്ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹൃദയ കോളേജ് എക്സിക്യു. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. നിക്സണ്‍ കുരുവിള, പ്രോഗ്രാം കണ്‍വീനർ ഡോ. വിഷ്ണു രാജൻ, സ്റ്റുഡന്‍റ് കണ്‍വീനർ എം.വി. ശ്രീനേഷ് എന്നിവർ പ്രസംഗിച്ചു.രാജ്യത്ത് സാങ്കേതിക വിദ്യരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബഹുരാഷ്ട്ര കന്പനികളുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
ടിസിഎസ്, ഗൂഗിൾ കൊളാബ്, അമേരിക്കൻ കന്പനിയായ വൈറ്റ്റാബിറ്റ്, ജോബിൻ ആൻഡ് ജിസ്മി, വെബ് ആൻഡ് ക്രാഫ്റ്റ്, ഗാഡ്ജിയോണ്‍, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഫെസ്റ്റിനെത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് എഡ്യുക്കേറ്റേഴ്സ് കമ്യൂണിറ്റി തുടങ്ങി അന്താരാഷ്ട്ര ഗ്രൂപ്പുകളും സഹകരിക്കുന്നുണ്ട്. വിവിധ വിഷയങ്ങളിൽ ഗവേഷകരുടെ പ്രബന്ധങ്ങൾ, ഭാവി സാങ്കേതിക വിദ്യയായ മെറ്റവേഴ്സിനെ പറ്റിയുള്ള ശില്പശാല, അൻപതോളം ഇല്ക്ട്രിക് വാഹനങ്ങളുടെ എക്സ്പോ, ഭിന്നശേഷിക്കാരുടെ ജീവിതചര്യകൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ പ്രദർശനം, ആശയങ്ങളെ പ്രൊഡക്ടുകളാക്കി മാറ്റാനുള്ള വർക് ഷോപ്പ്, റോബോട്ടുകളുടെ നിർമാണ പരിശീലനം, ആധുനിക സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കി വൈവിധ്യമാർന്ന മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ടെക്ഫെസ്റ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷത്തിലേറെ രൂപയാണ് വിവിധ സമ്മാനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുവ്വായിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.