അവശതകളെ അതിജീവിച്ച് ബിരുദം നേടി ഗൗതം
Saturday, December 3, 2022 1:11 AM IST
ചാലക്കുടി: ശാരീരികമായ അവശതകളെ അതിജീവിച്ച് ഹോമി യോ പതിയിൽ എംഡി ബിരുദമെടുത്ത് ഗൗതം.
നഗരസഭ 23-ാം വാർഡിൽ ഇറിഗേഷൻ ക്വാർട്ടേഴ്സിനടുത്ത് വിവേകാനന്ദ നഗറിൽ താമസിക്കുന്ന ടി.പി. വെങ്കിടാചലത്തിന്‍റെയും ഗീതയുടെയും ഏക മകനാണ് ഗൗതം. വീൽ ഇരുന്ന് ജീവിതം നയിക്കുന്ന ഗൗതമിന് എംഡി ബിരുദം അപൂർവ നേട്ടമായി. ജനിച്ച് 10 മാസം കഴിഞ്ഞപ്പോഴാണ് ഗൗതമിന്‍റെ ഒരു കൈ തളർന്നത്.
അധികം താമസിയാതെ കാലുകളും തളർന്നു. സ്പയിനൊ മസ്ക്കുലർ അട്രോഫി എന്ന അസുഖമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നതെന്ന് ചികിത്സ യിൽ വ്യക്തമായി. ഇതോടെ വീൽചെയറിലായി ജീവിതം .
രോഗിയാണെന്ന് കരുതി ഗൗതമിന്‍റെ മതാപിതാക്കൾ തളർന്നില്ല. മകന് താങ്ങും തണലുമായി അവർ ഒപ്പം നിന്നു. ഗവ. സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. ശരീരിക അവശതകളിലും പഠനത്തിൽ മികവ് പുലർത്തി. ഡോ ക്ടർ ആകണമെന്ന് ആഗ്രഹിച്ച ഗൗതമിന് എംബിബിഎസിന് പ്രവേശനം ലഭിച്ചു.
എന്നാൽ ഹോമിയോ പതിയിലായിരുന്നു താല്പര്യം. കോഴികോട് മതാപിതാക്കൾ ക്ക് ഒപ്പം താമസിച്ചാണ് പഠിച്ച് വിജയം കൈവരിച്ചത്.