മണ്ണെടുപ്പിനെതിരെ ജനകീയ പ്രക്ഷോഭം
Sunday, December 4, 2022 1:11 AM IST
എരുമപ്പെട്ടി: പഞ്ചായത്തിലെ കുട്ടഞ്ചേരി പറക്കുന്നിലെ മണ്ണെടുപ്പിനെതിരെ ജനകീയ പ്രതിഷേധത്തിനൊരുങ്ങി ആക‌്ഷൻ കൗണ്‍സിൽ. നാട്ടുകാരെ അണിനിരത്തി പ്രതിഷേധ ജ്വാല തെളിയിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കുന്നംകുളം താലൂക്കിൽ നെല്ലുവായ് വില്ലേജിൽ ഉൾപ്പെടുന്ന കുട്ടഞ്ചേരി പറക്കുന്നിൽ പാവറട്ടി സ്വദേശി ഫാത്തിമ്മ അബ്ദുൾ അസീസിന്‍റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കറോളം വരുന്ന സ്ഥലത്താണ് മണ്ണെടുപ്പ് നടത്താൻ ഒരുങ്ങുന്നത്.

ദുരന്ത ബാധിത പ്രദേശമായ പ്രദേശത്ത് ദേശീയപാത നിർമാണത്തിനെന്ന പേരിലാണ് കുന്നിടിച്ച് മണ്ണെടുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പറക്കുന്നിനോട് ചേർന്നുള്ള പാലപ്പെട്ടി കുന്നിൽ മണ്ണിടിച്ചിലും ചെറിയ രീതിയിലുള്ള ഉരുൾപ്പൊട്ടലും വെള്ളപൊക്കവും അനുഭവപ്പെട്ടിരുന്നു. പ്രദേശവാസികളെ രണ്ടാഴ്ചയോളം ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റുകയും ചെയ്തിരുന്നു.
പ്രകൃതിലോല പ്രദേശമായതിനാൽ മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ പ്രദേശത്ത് നിന്ന് മാറി താമസിക്കണമെന്ന് ജിയോളജി,റവന്യൂ വകുപ്പുകൾ നാട്ടുകാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം ഒരു വർഷം മുന്പ് പറക്കുന്നിൽ നിന്ന് സ്കൂൾ നിർമിക്കാനെന്ന വ്യാജേന മണ്ണെടുപ്പു നടത്താൻ ശ്രമിച്ചത് നാട്ടുകാർ തടയുകയും പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകി നിർത്തിവയ്പ്പിക്കുകയും ചെയ്തു. 500 ഓളം കുടുംബങ്ങൾ കുന്നിൻ ചെരുവിൽ വീടുവച്ച് താമസിക്കുന്നുണ്ട്. 250 കുട്ടികൾ പഠനം നടത്തുന്ന സർക്കാർ സ്കൂളും കുന്നിൻ ചെരുവിലാണ്.

നാലാം വാർഡ് ഗ്രാമസഭയിൽ മണ്ണെടുപ്പ് നടത്തുന്നതിനെതിരെ പ്രമേയം പാസാക്കി ബന്ധപ്പെട്ട വകുപ്പുകൾക്കു നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ദേശീയ പാത നിർമാണത്തിനെന്ന പേരിലാണ് വീണ്ടും മണ്ണെടുപ്പിനു ശ്രമിക്കുന്നത്. ഇതിന് വേണ്ടി ജിയോളജി, വില്ലേജ് അധികൃതർ സർവേ നടത്തി അടയാളം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനെതിരെ വാർഡ് മെന്പർ സ്വപ്ന പ്രദീപ്, ബ്ലോക്ക് മെന്പർ ഡോ.വി.സി. ബിനോജ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗണ്‍സിൽ രൂപീകരിച്ച് പ്രതിരോധ പരിപാടികൾക്ക് തുടക്കം കുറിച്ചു. വകുപ്പ് മന്ത്രി, എംഎൽഎ, ജില്ലാ കളക്ടർ എന്നിവർക്കും ജിയോളജി, റവന്യൂ വകുപ്പുകൾക്കും ജനപ്രതിനിധികളും പഞ്ചായത്തും ആക്ഷൻ കൗണ്‍സിലും പരാതി നൽകിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായം ആരായാൻ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ തയാറാകണമെന്ന് ആക്‌ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.

ഇന്നു വൈകീട്ട് അഞ്ചിന് പ്രതിഷേധ ജ്വാല തെളിയിച്ച് സമര പരിപാടികൾക്കു തുടക്കം കുറിക്കുമെന്ന് ആക്ഷൻ കൗണ്‍സിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രക്ഷാധികാരി വി.സി. ബിനോജ് മാസ്റ്റർ, പ്രസിഡന്‍റ് അനന്തൻ വടകൂട്ട്, സെക്രട്ടറി പ്രസാദ് രാജ്, ഭാരവാഹികളായ വി.ബി.ജയേഷ്, കെ.ആർ.രാധാകൃഷ്ണൻ, കെ.എസ്. ശിവപ്രകാശ്, കെ.ആർ. പ്രദീപ് രാജ്, കെ.എസ്.വിമലേഷ്കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.