അവഗണനയിൽ.., സുരക്ഷയില്ലാതെ കല്ലേറ്റുംകര സിഡ്കോ വ്യവസായ എസ്റ്റേറ്റ്
Monday, December 5, 2022 12:57 AM IST
ഇരിങ്ങാലക്കുട: സിഡ്കോയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകര വ്യവസായ എസ്റ്റേറ്റിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം.
19 ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്ന ഈ എസ്റ്റേറ്റിൽ സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല. 1968ൽ സ്ഥാപിച്ച എസ്റ്റേറ്റിൽ സുരക്ഷയ്ക്കായി കന്പികൊണ്ടുള്ള ചുറ്റുമതിൽ, റിംഗ് റോഡ്, ജലസേചനത്തിനും ഓഫീസ് പ്രവർത്തനങ്ങൾക്കും മറ്റുമായി മൂന്ന് ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങളെല്ലാം നേരത്തേയുണ്ടായിരുന്നു.
ചുറ്റുമതിലില്ലാത്തതിനാൽ ഏതുഭാഗത്തു കൂടിയും ആർക്കും എസ്റ്റേറ്റിൽ പ്രവേശിക്കാവുന്ന അവസ്ഥയാണ്. എസ്റ്റേറ്റ് വളപ്പിൽ പാഴ് വസ്തുക്കളും മാലിന്യങ്ങളും കൊണ്ടിടുന്നതിനു പുറമേ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രം കൂടിയാണിവിടം. എസ്റ്റേറ്റിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് പതിവാണ്. എസ്റ്റേറ്റിന്‍റെ ഭൂമി വിറ്റുകിട്ടുന്ന പണത്തിന്‍റെ 50 ശതമാനം എസ്റ്റേറ്റ് വികസനത്തിനായി വകമാറ്റാമെന്നുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ട്.
‌ആ അക്കൗണ്ടിൽ 24 ലക്ഷം രൂപയുള്ളപ്പോഴും അതിൽ നിന്നു ഒരുരൂപ പോലും എസ്റ്റേറ്റ് വികസനത്തിനു ചെലവഴിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണു കല്ലേറ്റുംകര എസ്റ്റേറ്റിന്‍റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്കു കാരണം. നാൾക്കുനാൾ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞുവരുകയാണ്.
എസ്റ്റേറ്റിലുണ്ടാകുന്ന വൈദ്യുതി തടസവും ജലസേചനത്തിനുള്ള ബുദ്ധിമുട്ടും പരിഹരിക്കാൻ നടപടി വേണം. ഇപ്പോൾ നിലവിലുള്ള ഓഫീസ് സ്ഥലം പൊളിച്ചുമാറ്റാനുള്ള നടപടികളാണ് അധികൃതർ ചെയ്യുന്നത്. പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ അധികൃതർക്കു നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല.
ഏറ്റവും കൂടുതൽ നികുതി നൽകുന്നതും തൊഴിൽ നൽകുന്നതും ഇത്തരം എസ്റ്റേറ്റുകളാണ്. എന്നാൽ ഇവയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ ഇടപെടാത്തതാണ് അവസ്ഥയ്ക്കു കാരണം.