കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 15-ാം വാർഡിലെ തുവ്വാന്നൂർ ചോട്ടിലപ്പാറയിൽ 25 ഒാളം തൊഴിലുറപ്പു തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.
കുഞ്ഞുമ്മ മുത്തു (65), ബേബി ബാബു മണ്ഡകത്തിങ്കൽ (48), മണി സുരേന്ദ്രൻ മുതുവീട്ടിൽ(68), വത്സല മാധവൻ മണ്ഡകത്തിങ്കൽ(65), രഞ്ജിനി ചന്ദ്രൻ മണ്ഡകത്തിങ്കൽ (69), മായ പവിൻ (54), അംബിക ശശി മുളനാട്ട്(44), വാസന്തി അശോകൻ മുളനാട്ട് (62), കേശവൻ മണ്ഡകത്തിങ്കൽ (70), മണി അപ്പു പൊന്നരാശേരി(67), ഷീല ബാലൻ മുളനാട്ട് (54), സിന്ധു ഗിരി ചല്ലിയിൽ(43), കൗസല്യ വിജയൻ മേഞ്ചേരി(54), മണി മധു കക്കാട്ടുപറന്പിൽ (54), തങ്ക കൃഷ്ണൻകുട്ടി തുവ്വാനൂർ(66), അനസൂയ പോഴംകണ്ടത്ത് (65), ഇന്ദിരാ തിലകൻ മണ്ഡകത്തിങ്കൽ(60), ജാനകി ചാത്തു കിഴക്കപുറത്ത്(72), കൗസല്യ വാസു തടത്തിൽ(72), ബിന്ദു ബാലൻ പൊന്നരാശേരി (40), രമണി വിശ്വംഭരൻ പൊന്നരാശേരി (60), ദേവി സുബ്രഹ്മണ്യൻ മേഞ്ചേരി (70), ദേവകി ഭരതൻ കാക്കനാട് (65), ദിനേശൻ പൊന്നരാശേരി, കദീജ അലി വടാരത്ത്(65) എന്നിവരെയാണു കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്.
പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകരും കൂനംമൂച്ചി പീപ്പിൾസ് സഹകരണ ബാങ്ക് സന്നദ്ധപ്രവർത്തകരും ചേർന്ന് ചൂണ്ടൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ മുപ്പതോളം തൊഴിലുറപ്പു തൊഴിലാളികൾ പൊന്നരാശേരി ദിനേശൻ എന്നയാളുടെ പറന്പിൽ പണിയെടുക്കുന്നതിനിടയിലാണ് കടന്നലുകളുടെ ആക്രമണം.
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വൈസ് പസിഡന്റ് പി.ടി. ജോസ്, പഞ്ചായത്ത് സെക്രട്ടറി പി.എ. ഷൈല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, വൈസ് പ്രസിഡന്റ്് കെ.ജി. പ്രമോദ്, ബിഡിഒ വിനീത്, വിഇഒ ഷാജഹാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.