തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസങ്ങളായി വേതനമില്ല
Wednesday, December 7, 2022 12:56 AM IST
ചാലക്കുടി: നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ല. ലൈഫ് ഭവന നിർമാണ ഗുണഭോക്തക്കളുടെ തൊഴിലുറപ്പു വിഹിതവും മുടങ്ങിയിരിക്കയാണ്.
സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതാണ് കാരണം. പൂർത്തികരിച്ച 50ലേറെ പണികളുടെ കൂലി ലഭിക്കാതെ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. മുൻവർഷത്തെ പദ്ധതി വിഹിതം ലഭിക്കാനുള്ളതിൽ 50 ലക്ഷം രൂപ മാത്രമാണ് ഈ വർഷം ലഭിച്ചത്.
2022-23 വർഷത്തിൽ രണ്ടു കോടി രൂപയുടെ ആക്ഷൻ പ്ലാനാണ് നഗരസഭ തയ്യറാക്കി സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ 100 കണക്കിന് തൊഴിലാളികളാണ് നഗരസഭ പ്രദേശത്ത് ശൂചികരണ ജോലി ചെയ്യുന്നത്. പിഎംഎ വൈഭവന പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് വിഹിതമായി 26000 രൂപ വീതമാണ് നൽകി വന്നിരുന്നത്.
ഇനിയും വേതനം ലഭിച്ചില്ലെങ്കിൽ ക്രിസ്മസ് ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പട്ടിണി സമരം നടത്തുമെന്ന് നഗരസഭയുഡിഎഫ് പാർലിമെന്‍ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ അറിയിച്ചു.