കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അയ്യന്തോൾ മോഡൽ റോഡ് കുത്തിപ്പൊളിച്ചത് രാത്രിയിൽ അടച്ചു
Friday, December 9, 2022 12:47 AM IST
സ്വന്തം ലേഖകൻ

അയ്യന്തോൾ: കളക്ടറേറ്റിനു മുന്നിലെ മോഡൽ റോഡ് കൊടികൾ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചത് രാത്രിയിൽ അടച്ചു. റെഡിമിക്സ് ടാർ കോൾഡ്മിക്സ് കുഴികളിൽ നിറച്ചിരിക്കുകയാണ്. പരാതിയെ തുടർന്നു ഇന്നലെ കളക്ടറും പോലീസും നേരിട്ടെത്തി കുഴിയെടുക്കുന്നത് നിർത്തിവയ്പ്പിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. പിന്നീട് പ്രതിഷേധം കടുത്തപ്പോഴാണ് പോലീസ് കേസെടുത്തത്.

കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്‍റെ അലങ്കാരപ്പണികൾക്കായി ബംഗാളി തൊഴിലാളികളാണ് കുഴിയെടുത്തിരുന്നത്. സ്ഥലത്തെ മുൻ കൗൺസിലറും കെപിസിസി സെക്രട്ടറിയുമായ എ. പ്രസാദ് കുഴിയെടുക്കുന്നത് മൊബൈൽ കാമറയിൽ പകർത്തി കളക്ടര്‌ക്കും പൊ തുമരാമത്ത് വകുപ്പ് എക് സിക്യൂട്ടീവ് എൻജിനീയർക്കും അയച്ചുകൊടുക്കുകയായിരുന്നു.

ഫോണിൽ ബന്ധപ്പെട്ടു വിഷയം അവതരിപ്പിക്കുകയും ചെയ് തു. തുടർന്നാണ് കളക്ടറും വെസ്റ്റ് പോലീസും സ്ഥലത്തെത്തി പണികൾ നിർത്തിവയ്പ്പിച്ചത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്നറിഞ്ഞതോടെ നടപടിയെടുക്കാ ൻ പൊതുമരാമത്ത് വകുപ്പോ പോലീസോ ആദ്യം തയാറായില്ല. രേഖാമൂലമില്ലാതെ കേസെടുക്കാൻ തയാറല്ലെന്നാണ് വെസ്റ്റ് പോലീസ് പറ‍ഞ്ഞത്. പിന്നീട് കളക്ടറുടെ നിർദേശപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.