കാൻസറിനെ അതീവ ഭയാശങ്കകളോടെ കാണുന്ന സമീപനം മാറണം: ഡോ. ഗംഗാധരൻ
Friday, December 9, 2022 12:49 AM IST
വെന്പല്ലൂർ: കാൻസർ മറ്റിതര രോഗങ്ങളെപ്പോലെ ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണെന്നും ലോകനിലവാരത്തിലുള്ള ചികിത്സാ സൗകര്യം കേരളത്തിലും ലഭ്യമാണെന്നും പ്രസിദ്ധ കാൻസർ രോഗ ചികിത്സകനായ ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു.

പടിഞ്ഞാറെ വെന്പല്ലൂർ എംഇഎസ് അസ്മാബി കോളജ് കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ കാൻസർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാൻസറിനെ അതീവ ഭയാശങ്കകളോടെ കാണുന്ന സമീപനം മാറണമെന്നും ശരിയായ പരിശോധനയിലൂടെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ബഹുഭൂരിപക്ഷം കാൻസറുകളും ചികിത്സിച്ചു ഭേദമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒരു മണിക്കൂർ നീണ്ടുനിന്ന ബോധവത്കരണ ക്ലാസിൽ അദ്ദേഹം വിവരിച്ചു.

കോളേജ് ചെയർമാൻ ആസ്പിൻ അഷ്റഫ് വൈസ് പ്രിൻസിപ്പൽ ഡോ. റീനാ മുഹമ്മദ്, കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജു, ഡോ. കെ.പി. സുമേധൻ, ജീവകാരുണ്യ പ്രവർത്തനകനായ നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.