കൊരട്ടി പള്ളിയങ്ങാടി പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു
Saturday, December 10, 2022 12:50 AM IST
കൊരട്ടി: കൊരട്ടിമുത്തിയുടെ ദേവാലയത്തിനു ചുറ്റുമുള്ള പള്ളിയങ്ങാടിയുടെ വഴിയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി.
കൊരട്ടി വടക്കേ അങ്ങാടി റെയിൻബോ ഓഡിറ്റോറിയത്തിനും റേഷൻ കടയ്ക്കുമിടയിലുള്ള വഴിവക്കുകളിൽ സാമൂഹ്യ വിരുദ്ധർ യഥേഷ്ടം മാലിന്യം തള്ളുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അടക്കമുള്ള അജൈവ മാലിന്യങ്ങളാണ് രാത്രിയുടെ മറവിലും പാതയിലെ ആളൊഴിഞ്ഞ സമയങ്ങളിലും തള്ളുന്നത്. സ്വകാര്യ വ്യക്തികൾ പറന്പുകളിലെ മരങ്ങൾ വെട്ടിയതിനുശേഷം ഇലകളും മറ്റും പാതവക്കുകളിലാണ് ഇടുന്നത്.
കുട്ടികൾക്കു വേണ്ടി ഉപയോഗിക്കുന്ന ഡയപ്പറുകൾ, പാഡുകൾ, ഉപയോഗശൂന്യമായ ഷൂസുകൾ അടക്കമുള്ളവ ചാക്കുകളിലും മറ്റുമാണ് ഇവിടെ തള്ളുന്നത്. പ്രദേശവാസികളിൽ നിന്നും പരാതികളേറിയ പശ്ചാത്തലത്തിൽ വാർഡ് മെന്പർ ചാക്കപ്പൻ പോളിന്‍റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുകയും രണ്ടു പേർക്കെതിരെ തെളിവുകൾ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാതെ തികഞ്ഞ അലംഭാവം പുലർത്തുകയാണത്രേ.
കുറ്റക്കാർക്കെതിരെ ഒരാഴ്ചയായി കൃത്യമായ തെളിവുകൾ ഉദ്യോഗസ്ഥർക്കു നൽകിയതായും ചട്ടങ്ങൾ അനുശാസിക്കുന്ന വിധത്തിൽ പിഴ ചുമത്താൻ അധികാരികൾ തയാറാകുന്നില്ലെന്നാണ് വാർഡ് മെന്പർ പറയുന്നത്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചാൽ മാത്രമേ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന മാലിന്യ നിർമാർജന യജ്ഞങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുക.
വീടുകൾ തോറും കയറിയിറങ്ങി ഹരിതകർമസേന നടത്തുന്ന പ്രവർത്തനങ്ങൾ വഴി മാലിന്യ വിഷയത്തിന് ഒരു പരിധി വരെ പരിഹാരമായെന്നു കരുതാമെങ്കിലും സമീപമുള്ള കനാൽ റോഡുകൾ, തെക്കെ അങ്ങാടി - വെള്ളാഞ്ചിറ പാതയോരം, കിൻഫ്ര - പാറക്കൂട്ടം റോഡ്, കിൻഫ്ര - കോനൂർ റോഡ്, ജെടിഎസ് - കോനൂർ റോഡ് എന്നിവയ്ക്ക് പുറമെ ജെടിഎസ്, ചിറങ്ങര, പൊങ്ങം ദേശീയ പാതയോരങ്ങളിലും ജൈവ, അജൈവ മാലിന്യങ്ങളും തള്ളുന്നുണ്ട്.
പാതവക്കുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. വിഷയത്തിൽ ആരോഗ്യ വകുപ്പും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
‌മാലിന്യ നിർമാർജനം കുറ്റമറ്റതാക്കാനും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് സത്വരമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.