റെന്‍റിനെടുത്ത മിനി ലോറി പണയംവച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
Wednesday, January 25, 2023 12:50 AM IST
അന്തിക്കാട്: പെരിങ്ങോട്ടുകര സ്വദേശിയിൽ നിന്നും പച്ചക്കറി കച്ചവടം നടത്തുന്നതിനായി വാഹനം റെന്‍റിന് വാങ്ങിയ ശേഷം പണയം വെച്ച് തട്ടിപ്പു നടത്തിയ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പെരുവെന്പ് സ്വദേശി ചെറ്റുവട്ടത്തു വീട്ടിൽ കാർത്തിക് (28) ആണ് പിടിയിലായത്.
കിഴുപ്പിള്ളിക്കര സ്വദേശി കാക്കേരി വീട്ടിൽ ഷിജോയിയുടെ കൈവശമുണ്ടായിരുന്ന മിനി ഗുഡ്സ് ലോറി പ്രതി പ്രതിമാസം 27,000 രൂപ വാടക നൽകാമെന്ന് പറഞ്ഞു കൈക്കലാക്കുകയായിരുന്നു. പിന്നീട് ഈ വാഹനം ഇയാൾ മറ്റാർക്കോ പണയപ്പെടുത്തി പണം കൈക്കലാക്കി മുങ്ങി. വാടക ലഭിക്കാതെ വന്നതോടെ ഷിജോയ് അന്വേഷിച്ചിറങ്ങിയപ്പോളാണ് വാഹനം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് ഇദ്ദേഹം തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇത് മൂലം 6,40,000 രൂപ നഷ്ടം വന്നതായി പരാതിയിൽ പറയുന്നു.
കുറ്റിക്കാടൻ അരുണ്‍ വിൻസെന്‍റിന്‍റെ പേരിലുള്ളതാണ് വാഹനം. പ്രതിയെ ആലുവയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇടപാടിന് സഹായിച്ച കൂട്ട് പ്രതികളെയും പോലീസ് തിരയുന്നുണ്ട്. പ്രതിക്കെതിരെ തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ സമാന തട്ടിപ്പുകൾ നടത്തിയതിന് കേസ്‌സുകൾ ഉണ്ട്. അന്തിക്കാട് ഐഎസ്എച്ച്ഒ പി.കെ. ദാസ്, എസ് ഐ എം.സി. ഹരീഷ്, എഎസ്ഐ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുരുകദാസ്, സിപിഒ ജിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.