വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ; ദേശീയപാതയോരത്തെ മാലിന്യം നീക്കിത്തുടങ്ങി
Sunday, January 29, 2023 12:53 AM IST
മുരിങ്ങൂർ: വലിച്ചെറിയൽ മുക്ത കേരളം കാന്പയിന്‍റെ ഭാഗമായി ദേശീയപാതയോരത്തെ മാലിന്യം നീക്കം ചെയ്തു തുടങ്ങി. വൃത്തിയുള്ള നവകേരളം -2025 ന്‍റെ ഭാഗമായാണ് മേലൂർ പഞ്ചായത്തിലും ശുചീകരണം നടത്തിയത്.14,15 വാർഡുകളിൽ ദേശീയപാത മുരിങ്ങൂരിൽ റോഡിന് ഇരുവശത്തും വൻ തോതിൽ മാലിന്യം തള്ളുന്നതു പതിവായിരുന്നു. ആദ്യഘട്ടത്തിൽ അഗസ്ത്യ തീയറ്ററിനും ചാലക്കുടിപ്പാലത്തിനും ഇടയിലുള്ള പ്രദേശമാണു ശുചീകരണം നടന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പോളി പുളിക്കൻ അധ്യക്ഷനായി. സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീലത, വാർഡ് മെന്പർമാരായ റിൻസി രാജേഷ്, പി.പി. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു വശത്തെ മാലിന്യം പൂർണമായും ഒഴിവാക്കിയ ശേഷം അടുത്ത ഭാഗം ആരംഭിക്കും.
കാമറ സംവിധാനം, വല കെട്ടി തിരിക്കൽ, ഉദ്യാനം തയാറാക്കൽ എന്നിവയാണു ലക്ഷ്യമിടുന്നത്. ദേശീയ പാത മാലിന്യക്കൂന്പാരമാക്കുന്നവരെ കണ്ടെത്തി കർശനടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. പരിശോധനയിൽ ലഭിച്ച മേൽവിലാസത്തിൽ അന്വേഷണം നടത്തും. വഴിവിളക്കുകൾ ഇല്ലാത്തതുമൂലം ഇരുട്ടിനെ മറയാക്കി വാഹനങ്ങളിൽ കൊണ്ടുവരുന്ന ചാക്ക് കെട്ടുകൾ വലിച്ചെറിയുകയാണ്. ചാലക്കുടി പാലത്തിന്‍റെ ആരംഭത്തിലുള്ള ഒരു വഴിവിളക്കിന്‍റെ ഒരു ഭാഗം മാത്രമാണ് നിലവിൽ തെളിയുന്നത്. ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നതു തടയാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരുംആവശ്യപ്പെട്ടു.