തട്ടിപ്പു കേസുകളിൽ കുടുങ്ങുന്നവർ കൂടുതലും തൃശൂരുകാർ !
Sunday, January 29, 2023 12:57 AM IST
തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പുകളിലും പണം നിക്ഷേപിച്ച് നഷ്ടപ്പെടുന്നവരുടെ കണക്കിലും കൂടുതൽ പേർ തൃശൂരുകാരാണെന്ന് കണ്ടെത്തൽ. ഏറ്റവും കൂടുതൽ തട്ടിപ്പു സ്ഥാപനങ്ങളും തൃശൂരിലാണ് മുളയ്ക്കുന്നതെന്നും എന്തെങ്കിലും പറയുന്പോഴേക്കും പണം മുഴുവൻ നിക്ഷേപിക്കാൻ തയ്യാറാകുന്നവർ ഇനിയുമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഏറ്റവും അവസാനം നടന്ന തട്ടിപ്പുകളിലും തൃശൂർ നിവാസികളുടെ കോടികളാണ് നഷ്ടമായിരിക്കുന്നത്. വൻതുക നിക്ഷേപിച്ച പലരും ഇനിയും പരാതികൾ നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരക്കാർ പരാതി നൽകിയാൽ പണം എവിടെ നിന്നെന്ന ചോദ്യം വന്നാൽ കുടുങ്ങുമെന്നുള്ളവരാണ് പിൻമാറി നിൽക്കുന്നതത്രേ. നിക്ഷേപ തട്ടിപ്പുമായി മുങ്ങിയ ദന്പതികൾ നടത്തിയ സ്ഥാപനത്തിലും പ്രവീണ്‍ റാണയുടെ സ്ഥാപനത്തിലും ഇനിയും പറത്തു വരാത്ത കോടികളുടെ കണക്കുകളാണുള്ളത്.
സാംസ്കാരിക തലസ്ഥാനത്തെ ആളുകളെ എളുപ്പത്തിൽ തട്ടിപ്പിൽ വീഴ്ത്താമെന്ന തിരിച്ചറിവാണ് ഇത്തരത്തിൽ കൂടുതൽ സ്ഥാപനങ്ങൾ തുടങ്ങാൻ തൃശൂർ തന്നെ തെരഞ്ഞെടുക്കുന്നുവെന്നതാണ് പോലീസിന്‍റെയും വിലയിരുത്തൽ. ഇതിനും പുറമേ ഓണ്‍ലൈനിലെ തട്ടിപ്പിലും നിരവധി പേരാണ് പെട്ടിരിക്കുന്നത്. ലക്ഷണക്കണക്കിന് രൂപയാണ് ഇവരുടെ നഷ്ടപ്പെട്ടിരിക്കുന്നത്. പണം നഷ്ടപ്പെടുന്നവരുടെ നിരവധി പരാതികളാണ് സൈബർ പോലീസിൽ എത്തുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തിന് കരുതി വച്ചിരുന്ന അഞ്ചു ലക്ഷം രൂപയാണ് വരൻ തന്നെ ഓണ്‍ലൈൻ തട്ടിപ്പിലൂടെ നൽകിയത്. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കിയ ഉടൻ സൈബർ പോലീസിൽ പരാതിയുമായി എത്തിയതിനാലാണ് മുഴുവൻ തുകയും തിരിച്ചു പിടിക്കാനായത്. എന്നാൽ കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ പണം തിരിച്ചു പിടിക്കാൻ കഴിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലരും പണം നഷ്ടപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞാണ് പരാതിയുമായി എത്തുന്നത്. അതിനാൽ പണം തിരിച്ചുപിടിക്കാൻ കഴിയാറില്ല. പണം നിക്ഷേപിച്ച് കോടികൾ നഷ്ടപ്പെടുന്നതു പോലെ ഓണ്‍ലൈൻ തട്ടിപ്പിലും പണം നഷ്ടപ്പെടുന്നവർ നിരവധി പേരാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ പത്തിലൊന്നു പോലും പരാതികളായി എത്താറില്ല.