ഡേറ്റാ ബാങ്കിലെ വ്യക്തതക്കുറവ്; ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പ് വൈകുന്നു
Monday, January 30, 2023 12:51 AM IST
ഇരിങ്ങാലക്കുട: ഡേറ്റാ ബാങ്കിലുൾപ്പെട്ടിട്ടുണ്ടോ എന്നതിലെ അവ്യക്തത കാരണം ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പ് വൈകുന്നു. വീടുനിർമാണത്തിന് തരംമാറ്റ ഉത്തരവ് നിർബന്ധമാക്കിയതിനാൽ ലൈഫ് പദ്ധതി ഗുണഭോക്താക്കളടക്കം ഒട്ടേറെ പേരാണ് ഭൂമി തരം മാറ്റത്തിനായി കാത്തിരിക്കുന്നത്. ഫോറം ആറിലുള്ള അപേക്ഷകളിലാണ് നിലവിൽ കാലതാമസമെടുക്കുന്നത്.
തൃശൂർ ആർഡിഒയ്ക്ക് മുന്നിൽ 13,212ഉം ഇരിങ്ങാലക്കുടയിൽ 8978 അപേക്ഷകളുമാണ് തീർപ്പാകാനുള്ളത്. 2008 ഓഗസ്റ്റ് 12ലെ കൃഷിയോഗ്യമായ നിലങ്ങളുടെ പട്ടികയാണ് ഡേറ്റാബാങ്ക്. ഇതിൽ പേരുവിവരങ്ങളില്ലാത്ത ഭൂവുടമകളാണ് ഭൂമി തരംമാറ്റത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. അപേക്ഷിക്കുന്നതിന് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവശ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം കൃഷി ഓഫീസർമാരും സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല. ഇതിനാൽ ഓണ്‍ലൈനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം ഡേറ്റാബാങ്കിൽനിന്ന് ബന്ധപ്പെട്ട പേജുകളാണ് സമർപ്പിച്ചുവരുന്നത്.
ഡേറ്റാബാങ്കിൽ പേരു വിവരങ്ങളില്ലാത്തവർക്കെല്ലാം ആറാംനന്പർ ഫോറത്തിൽ തരംമാറ്റത്തിനപേക്ഷിക്കാൻ അർഹതയുണ്ടെന്നാണ് കൃഷി ഓഫീസർമാർ പറയുന്നത്. ഡേറ്റാബാങ്കിലെ വിവരങ്ങൾ ആർക്കും പരിശോധിക്കാവുന്നതാണെന്നും പ്രത്യേകം സർട്ടിഫിക്കറ്റ് നൽകേണ്ടെന്നുമാണ് കൃഷി ഓഫീസർമാരുടെ നിലപാട്. എന്നാൽ നിയമത്തിൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടെന്ന് ഇരിങ്ങാലക്കുട ആർഡിഒ പറഞ്ഞു.
ഇന്നത്തെ ഭൂവുടമകളിൽ പലരും 2008ൽ ഭൂവുടമകളായിരിക്കണമെന്നില്ല. അതിനാൽ സ്വാഭാവികമായും അവരുടെ പേരുവിവരങ്ങൾ ഡേറ്റാബാങ്കിലുൾപ്പെടില്ല. അപേക്ഷകളിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വരുമെന്ന് ഉറപ്പായി. റവന്യൂവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം പരിശോധിക്കണമെന്ന് നിർദേശിക്കുന്നുണ്ടെന്നും ആർഡിഒ പറഞ്ഞു.