വൃദ്ധസദനത്തിൽ കഴിയുന്ന അമ്മയെ ഏറ്റെടുക്കാൻ മക്കളോടു കോടതി
Thursday, February 2, 2023 12:48 AM IST
ഇരിങ്ങാലക്കുട: വൃദ്ധസദനത്തിൽ കഴിയുന്ന അമ്മയെ ഏറ്റെടുക്കാൻ മക്കൾക്ക് ഉത്തരവ് നൽകി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യൂണൽ ഓഫീസർ എം.കെ. ഷാജി ഉത്തരവിട്ടു. മൂന്ന് ആണ്‍മക്കളുണ്ടായിട്ടും വൃദ്ധസദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്‍റെ പരാതി പരിഗണിച്ചാണ് ഉത്തരവ്. വിധവയായ ചാലക്കുടി സ്വദേശിനി കഴിഞ്ഞ മൂന്നുമാസമായി വൃദ്ധസദനത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഭർത്താവിന്‍റെ മരണപത്രപ്രകാരം ലഭിച്ച 32.5 സെന്‍റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് ഈ അമ്മയെ വൃദ്ധസദനത്തിലെത്തിച്ചത്.
സ്വത്ത് തങ്ങളുടെ പേരിൽ എഴുതിനൽകിയാൽ മാത്രമേ മാതാവിനെ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു മൂത്ത രണ്ടു മക്കളുടെയും വാദം. എന്നാൽ, ഭർത്താവിന്‍റെ പേരിലുണ്ടായിരുന്ന മറ്റു സ്വത്തുക്കൾ മൂന്നു മക്കൾക്കും വീതംവച്ച് നൽകിയതാണ്. ഹർജിക്കാരിയായ വൃദ്ധമാതാവിന്‍റെ പേരിലുള്ള വീട് 14000 രൂപ വാടകയ്ക്കു നൽകിയിട്ടുള്ളതും ഈ ത ുക ഇളയമകൻ അഞ്ചു വർഷമായി കൈപ്പറ്റിവരികയുമാണ്.
10 വർഷമായി മക്കൾ സംരക്ഷിക്കുന്നില്ല, താമസിക്കുവാൻ വീടില്ല, മക്കളിൽ നിന്നും ചെലവിന് മാസം തുക ലഭിക്കണം എന്നീ ആവശ്യങ്ങളുമായാണു മാതാവ് ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യൂണലിനെ സമീപിച്ചത്. തനിക്ക് അവകാശപ്പെട്ട തറവാട്ടുവീട്ടിൽ താമസിക്കാൻ ആഗ്രഹമുണ്ടെന്നും മക്കൾ തന്നെ സംരക്ഷിക്കണമെന്നും ജീവിത ചെലവുകൾക്കും മരുന്നിനുമായി മക്കളിൽ നിന്നും ജീവനാംശം ലഭിക്കണമെന്നും സമാധാനപരമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും മാതാവ് സങ്കടത്തോടെ ട്രൈബ്യൂണലിനെ അറിയിച്ചു.
നിരാലംബയും മുതിർന്ന പൗരയുമായ അമ്മയുടെ പരാതിയിൽ മറ്റു മക്കൾ നാട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇളയമകൻ മാതാവിനെ വൃദ്ധസദനത്തിൽ നിന്നും രണ്ടു ദിവസത്തിനകം കൂട്ടിക്കൊണ്ടുവന്നു സംരക്ഷിക്കണമെന്നും ഹർജിക്കാരിക്ക് അവകാശപ്പെട്ട തറവാട്ടുവീട്ടിൽ നിന്നും രണ്ടു മാസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് മാതാവിനു താമസസൗകര്യം ഒരുക്കണമന്നും ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷണൽ ഓഫീസർ എം.കെ. ഷാജി ഉത്തരവിടുകയായിരുന്നു.
കൂടാതെ മൂന്നു മക്കളിൽ ഓരോരുത്തരും 1500 രൂപ വീതം സ്വന്തം അമ്മയുടെ സംരക്ഷണ ചെലവിനായി നൽകണമെന്നും മെയിന്‍റനൻസ് ട്രൈബ്യൂ ണൽ വിധിച്ചു.