മാലിന്യ അവശിഷ്ടങ്ങള്‌ നിറഞ്ഞ് ചങ്ങരയിൽപാടം റോഡ്
Thursday, February 2, 2023 12:50 AM IST
ചേർപ്പ്: പെരുന്പിള്ളിശേരി ചങ്ങരയിൽ പാടം റോഡ് മാലിന്യ അവശിഷ്ടങ്ങളാൽ നിറഞ്ഞ് ജനങ്ങൾക്ക് ദുരിത സഞ്ചാര മേഖലയാകുന്നു.
ചേർപ്പ് െകഎസ്ഇബി ഓഫീസിന് സമീപമുള്ള റോഡിന്‍റെ ഇരുവശങ്ങളിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കൊണ്ടുതട്ടുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലയിറ്റുകൾ, മദ്യക്കുപ്പികൾ എന്നിവ വ്യാപകമായി കിടക്കുന്നത് ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. വൈദ്യുതിയില്ലാത്ത പ്രദേശത്ത് രാത്രി സമയങ്ങളിലാണ് ഇവ കൊണ്ടുതട്ടുന്നത്.
വീടുകൾ, ലൂർദ്മാത സ്കൂൾ, ചങ്ങരയിൽ ക്ഷേത്രം, അംഗൻവാടി എന്നിവ റോഡിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്ര ദർശനത്തിന് പോകുന്നവരും വിദ്യാർഥികളും ദുർഗന്ധം സഹിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
മാലിന്യങ്ങൾ വ്യാപകമായതിനാൽ തെരുവുനായ് ശല്യവും വർധിച്ചിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. റോഡിൽ തട്ടുന്ന മാലിന്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാരും ചങ്ങരയിൽ ക്ഷേത്ര സമിതിയും മുൻകാലങ്ങളിൽ പല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുണ്ടായിരുന്നു.
ആവർത്തിച്ച് മാലിന്യങ്ങൾ സാമൂഹിക വിരുദ്ധർ കൊണ്ടുതട്ടുന്നത് ദുരിതപൂർണമാകുകയാണ്.