തൃശൂർ: മുസിരിസ് പദ്ധതിക്ക് 17 കോടി നീക്കിവെച്ചപ്പോൾ പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറു കോടി നീക്കിവച്ചു. പാർക്ക് ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. തൃശൂർ പൂരമടക്കമുള്ള പൈതൃക പൂരങ്ങൾക്ക് എട്ടു കോടി വകയിരുത്തി.ലളിതകല അക്കാദമിക്കു കീഴിലുള്ള ഫെല്ലോഷിപ്പുകൾ വർധിപ്പിക്കും. കൈരളി ശ്രീ തീയറ്ററുകളുടെ ആധുനിക വത്കരണം തൃശൂരിനും നല്ല തീയറ്റുകൾ ലഭിക്കാനിടയാക്കും.
അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടിയും കേരള സാഹിത്യ അക്കാദമിക്ക്് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കാൻ ഒരു കോടിയും നൽകും. സർക്കാർ കോളജുകൾക്ക് 98 കോടി നീക്കിവെച്ചിട്ടുള്ളതിന്റെ നേട്ടം തൃശൂരിനുമുണ്ടാകും.
ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിന് നീക്കിവെച്ചിട്ടുള്ള 135 കോടി ജില്ലയുടെ ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യും.
മെഡിക്കൽ കോളജ് വികസനത്തിനുള്ള 237.27 കോടിയിൽ തൃശൂർ മെഡിക്കൽ കോളജിനും വിഹിതമുണ്ടാകും. എല്ലാ ജില്ല ആശുപത്രികളിലും കാൻസർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കുമെന്നതും മെഡിക്കൽ കോളജുകളോടു ചേർന്ന് കൂട്ടിരിപ്പുകാർക്കായി കേന്ദ്രം സജ്ജമാക്കുമെന്നതും ജില്ലയുടെ ആരോഗ്യമേഖല ആശ്വാസത്തോടെ കാണുന്നു.
കൊച്ചി - പാലക്കാട് ബംഗളൂ രു ഇടനാഴിക്കായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ 200 കോടി നീക്കിവച്ചത് വ്യവസായ പുരോഗതിക്കിടയാക്കുന്ന പ്രഖ്യാപനമായി.
ദേശീയപാത ഉൾപ്പടെയുള്ള റോഡുകൾക്കും പാലങ്ങൾക്കും 1144 കോടിയെന്നത് ജില്ലയ്ക്ക് നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷ.
എല്ലാ ജില്ലയിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ വ്യാപിപ്പിക്കുന്നത് തൃശൂരിനും ലഭിക്കും.
കളക്ടറേറ്റുകളിൽ പതിനായിരം ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കുമെന്നതും പൊതുജനങ്ങളുമായി ആശയവിനിമയം നടത്താൻ സംസ്ഥാന ചേംബർ കളക്ടറേറ്റുകളിൽ സ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനം തൃശൂർ ജില്ല കളക്ടറേറ്റും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രഖ്യാപനമായി.
കേരള ഫീഡ്സ് ലിമിറ്റഡിന്റെ പദ്ധതി വിഹിതം ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് 20 കോടി രൂപ വകയിരുത്തിയത് തൃശൂരിന് നേട്ടമാണ്.
നിക്ഷേപകർ കാത്തിരുന്ന കരുവന്നൂർ പാക്കേജിനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
പത്തുകോടി നീക്കിവെച്ച ജലവൈദ്യുത പദ്ധതികളിൽ പെരിങ്ങൽകുത്ത് ഉൾപ്പെട്ടിട്ടുണ്ട്.
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ ചാലക്കുടി സെന്ററിന്റെ വികസനത്തിനും തുക അനുവദിച്ചു.
ശാസ്ത്ര സാങ്കേതി മ്യൂസിയത്തിന്റെ കീഴിൽ ചാലക്കുടിയിൽ സ്ഥാപിക്കുന്ന പ്ലാനറ്റോറിയങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കും.
തൃശൂർ മൃഗശാലയുടെ നവീകരണത്തിനും പുതിയ മൃഗങ്ങളെ ലഭ്യമാക്കുന്നതിനും വെർച്വൽ പെറ്റ് അഡോപ്ഷൻ പദ്ധതിക്കായി തുക വകയിരുത്തി.
തൃശൂർ കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച സ്പോർട്സ് വിഭാഗത്തിന് ഹോസ്റ്റൽ, മെസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാൻ 3.60 കോടി രൂപ വകയിരുത്തി.
എളനാട് - വാണിയന്പാറ റോ ഡ് വികസനത്തിനും ചാല ക്കുടി മണ്ഡലത്തിലെ വാഴച്ചാലിൽ ഗോ ത്രവർഗ പൈതൃക സംരക്ഷണ കേന്ദ്രം നിർമിക്കുന്നതിനും അ ഞ്ച് കോടി രൂപ വീതം വകയിരു ത്തി. ഇരിങ്ങാലക്കുട കോന്തിപു ലം പാടത്ത് സ്ഥിരം തടയണ നി ർമിക്കുന്നതിന് 12.21 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പടിയൂർ പൂമംഗലം കോൾ വികസനത്തിന് മൂന്നുകോടി,
കൊന്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം (50 കോടി), ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് സ്റ്റാന്ഡ് ചുറ്റുമതിൽ (അഞ്ചു കോടി), കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത്് സെന്ററിനു പുതിയ കെട്ടിടം (രണ്ടു കോടി), നന്തി ടൂറിസം പദ്ധതി (പത്തു കോടി), അവുണ്ടർചാൽ പാലം (24 കോടി), കരുവന്നൂർ സൗത്ത് ബണ്ട് റോഡ് (85.35 കോടി), വെള്ളാനി പുളിയംപാടം സമഗ്രപുനരുദ്ധാരണ പദ്ധതി (3.25 കോടി), കെഎൽഡിസി കനാൽ ഷണ്മുഖം കനാൽ സംയോജനം (20 കോടി), ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയർത്തി കോണ്ക്രീറ്റ് നിർമാണം (50 കോടി), ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഇഎംആർഐ സി ടി സ്കാൻ ഉൾപ്പെടെ സ്കാനിംഗ് യൂണിറ്റ് (15 കോടി), ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം (10 കോടി), മുരിയാട് - വേളൂക്കര കുടിവെള്ള പദ്ധതി (72 കോടി), ജുഡീഷ്യൽ കോർട്ട് കോംപ്ലക്സ് രണ്ടാം ഘട്ട നിർമാണം (67 കോടി), ആളൂർ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി (50 കോടി), കനോലി കനാൽ വീതിയും ആഴവും കൂട്ടൽ (50 കോടി), കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം (15 കോടി) എന്നിവ ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റിറ്റേഷനുള്ള ബജറ്റ് വിഹിതം 12 കോടിയായി വർദ്ധിപ്പിച്ചു. നടപ്പ് സാന്പത്തിക വർഷം ഇത് 10 കോടിയാണ്.
കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിടം നിർമിക്കാൻ 10 കോടി രൂപയും എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ മുനയം ദ്വീപിനെ ബന്ധിപ്പിക്കുന്ന കൂനൻ പാലത്തിനു വേണ്ടി ബജറ്റിൽ 1.5കോടിയും അനുവദിച്ചിട്ടുണ്ട്. തീരദേശ ജനതയ്ക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 10 ലക്ഷം രൂപ വീതം നൽകുന്ന വലിയ ആശ്വാസ പദ്ധതിയായ പുനർഗേഹം പദ്ധതി സംസ്ഥാനത്ത് തന്നെ ഏറ്റവുമാദ്യം പൂർത്തീകരിക്കാൻ പോകുന്നതും കയ്പമംഗലത്താണ്.