അധ്യാപകന്‍റെ സ്കൂട്ടർ കവർന്ന മോഷ്ടാവിനെ കൈയോടെ പൊക്കി പോലീസ്
Saturday, February 4, 2023 1:14 AM IST
അന്തിക്കാട്: പോലീസും സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചപ്പോൾ സ്കൂട്ടർ മോഷ്ടാവ് ഒന്നരമണിക്കൂറിനുള്ളിൽ വലയിലായി. കാഞ്ഞാണി സെന്‍റ് തോമസ് സിജിഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ ജോസ് ആന്‌റോയുടെ സ്കൂട്ടറാണ് വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ പരിസരത്ത് നിന്നും മോഷണം പോയത്.
തുടർന്ന് അധ്യാപകൻ പരാതിയുമായി അന്തിക്കാട് പോലീസിനെ സമീപിച്ചു. തുടർന്ന് പ്രദേശത്തെ സിസിടിവി കാമറകൾ നിരീക്ഷിച്ചും ജില്ല പോലിസ് ചീഫ് ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിൽ ജില്ലയിലെ രഹസ്യന്വേഷണ വിഭാഗവും പോലീസും കൈകോർത്തതോടെ കൊച്ചി പാലത്തിനു സമീപത്തുവച്ച് പ്രതി പിടിയിലായി. വരാപ്പുഴ മണലിപ്പറന്പിൽ സജീവനെ(58)സ്കൂട്ടർ സഹിതം ചെറുതുരുത്തി സബ് ഇൻസ്പെക്ടർ ഫക്രുദ്ധിന്‍റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു. പ്രതി ഇപ്പോൾ മലപ്പുറം ജില്ലയിലെ പന്താവൂരിലാണ് താമസം. ഇയാൾക്കെതിരേ നിലവിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിലും വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലും സമാന രീതിയിൽ കേസുകളുണ്ട്. മറ്റു സ്ഥലങ്ങളിൽ കേസുകളുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.