ചേലക്കര: എളനാട്-വാണിയന്പാറ റോഡ് നവീകരണമടക്കം ചേലക്കര നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് ബജറ്റിൽ ഭരണാനുമതി ലഭിച്ചു.
വികഐൻ സ്മാരകത്തിന് 50 ലക്ഷം, ചേലക്കര താലൂക്ക് ആശുപത്രി വിപുലീകരണത്തിന് സ്ഥലമേറ്റെടുക്കാൻ 100 ലക്ഷം, ചേലക്കര ഗ്രാമപഞ്ചായത്ത് സ്ട്രീറ്റ് മെയിൻ വലിക്കൽ 150 ലക്ഷം, വരവൂർ പഞ്ചായത്തിന് കെട്ടിടം നിർമിക്കാൻ 150 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
ദേശമംഗലം ഐ ടി ഐക്ക് പുതിയ കെട്ടിടം നിർമിക്കാൻ 150 ലക്ഷം, പാഞ്ഞാൾ ബഡ്സ് സ്കൂളിന് 100 ലക്ഷം, പഴയന്നൂർ റിംഗ് റോഡിന്റെ തുടർനിർമാണങ്ങൾക്ക് 200 ലക്ഷം, കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ കഐസ്ആർഎംഎസ് വായനശാല ഹാൾ നിർമാണത്തിന് 50 ലക്ഷം, തിരുവില്വാമല- ഇട്ടിച്ചിരിക്കുണ്ട് പന്പ് ഹൗസ്-കനാൽ നവീകരണം 50 ലക്ഷം, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്-കൊച്ചിൻ പാലത്തിന് സമീപം കുട്ടികളുടെ പാർക്കും നടപ്പാതയും നിർമാണത്തിന് 150 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.
കൂടാതെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴി ചീർപ്പ് പുനർനിർമാണം, പഴയന്നൂർ സിഎച്ച്സി കെട്ടിട നിർമാണം, കൊണ്ടാഴി ഗ്രാമപഞ്ചായത്ത്- മേലേമുറി പീതാന്പരൻപടി ഫോറസ്റ്റ് റോഡ് നിർമ്മാണം, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് നവോദയ റോഡ് പുനർ നിർമാണം, മുള്ളൂർക്കര ടൗണ്‍ നവീകരണം, മുള്ളൂർക്കര ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമ്മാണം, വളവ്- കൊല്ലംമാക്ക്- ഹൈസ്കൂൾ റോഡ് നിർമാണം, ചേലക്കര പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം, പുളിക്കൽ ചീർപ്പ് തോട് നവീകരണം എന്നീ പ്രവർത്തികൾക്കുള്ള ടോക്കണ്‍ തുകയും ബജറ്റിൽ ഉൾപ്പെടുത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.