ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രം
Sunday, March 19, 2023 12:39 AM IST
കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിക്കു തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. പന്തീരടി പൂജക്കുശേഷം വടക്കേ നടയിൽ പ്രധാന ദീപസ്തംഭത്തിനു സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിനു മുകളിൽ ചെമ്പട്ടു വിരിച്ച് കോഴികളെ സമർപ്പിച്ചായിരുന്നു ചടങ്ങു നിർവഹിച്ചത്. തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിയാക്കി പാരമ്പര്യ അവകാശികളായ കാവിൽ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും കോഴിക്കല്ല് മൂടൽ ചടങ്ങു നിർവഹിച്ച് ആത്മ നിർവൃതിയടഞ്ഞു.

കോഴിക്കല്ലുകൾ മൂടിയതോടെ ക്ഷേത്രത്തിൽ തടിച്ചുകൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികൾ ആലപിച്ചു. ക്ഷേത്രത്തിന്‍റെ നാലു നടകളിലും ഭണ്ഡാരങ്ങൾ സ്ഥാപിച്ചു. ഭരണി മഹോത്സവത്തിനു തുടക്കംകുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടൻ കൊടിക്കൂറകൾ ഉയർത്തി. ദേവി ദാരികനുമായി നടത്തിയ യുദ്ധത്തിനു തിരുവോണനാളിൽ തുടക്കം കുറിക്കുന്നുവെന്നാണ് ഐതിഹ്യം. ഇതിന്‍റെ സ്മരണയിലാണ് കോഴിക്കല്ല് മൂടൽ നടത്തുന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ. എം.കെ. സുദർശനൻ, മെമ്പർമാരായ മുരളി വെണ്ണല, പ്രേമരാജൻ ചൂണ്ടാലത്ത്, സെക്രട്ടറി പി.ഡി. ശോഭന, ഡെപ്യൂട്ടി കമ്മീഷണർ പി. ബിന്ദു, അസിസ്റ്റന്‍റ് കമ്മീഷണർ സുനിൽ കർത്ത, മാനേജർ കെ.വിനോദ് എന്നിവർ നേതൃത്വം നൽകി.

24ന് ത്രിചന്ദന ചാർത്ത് പൂജയും തുടർന്ന് അശ്വതി കാവുതീണ്ടലും നടക്കും. 25നാണു ഭരണി മഹോത്സവം. ഇനിയുള്ള ഒരാഴ്ചക്കാലം ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണവും പരിസരവും കോമരങ്ങളുടെ നേതൃത്വത്തിൽ എത്തുന്ന ഭക്തസംഘങ്ങളെ കൊണ്ടു നിറയും. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങളെ വരവേൽക്കാൻ ദേവസ്വം ബോർഡും മറ്റും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.