സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Sunday, March 19, 2023 11:26 PM IST
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിന് മുന്പിൽ സിപിഎം നേതാക്കളുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം വനിതാ നേതാവിന്‍റെ മകൻ മരിച്ചു. സിപിഎം നേതാവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗവുമായ കെ.ബി.സുധയുടെ ഏക മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്.

ഫെബ്രുവരി ഒന്നിന് ആയിരുന്നു സംഘർഷം. കാറിലെത്തിയ അമൽ കൃഷ്ണൻ മുൻ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ലോക്കൽ സെക്രട്ടറിയുമായ പി.എൽ. ജ്യോതിലാലുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ജ്യോതി ലാലിനെ മർദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടി വന്ന സിപിഎം നേതാവ് സുൽത്താൻ തടയാൻ ശ്രമിച്ചതോടെ ഇവർ തമ്മിൽ അടി പിടിയായി. രംഗം പഞ്ചായത്തിന് മുന്നിലെ സിസിടിവി കാമറയിലും പതിഞ്ഞിരുന്നു.

ആക്രമണത്തിൽ അമൽ കൃഷ്ണന്‍റെ മൂക്കിന്‍റെ പാലം തകർന്നിരുന്നു. തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഉടനെ തൃത്തല്ലൂർ ഗവ. ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നിട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 43 ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് എട്ടോടെയായിരുന്നു മരിച്ചത്.