തെക്കുംകരയിൽ കുടിവെള്ളക്ഷാമം രൂക്ഷം
Wednesday, March 22, 2023 12:55 AM IST
വടക്കാഞ്ചേരി: കുടിവെള്ള പദ്ധതിക്കായി റോഡരികിൽ പൈപ്പുകൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിലും പദ്ധതി വൈകുന്നതിൽ ജനങ്ങളിൽ ആശങ്ക മാത്രം ബാക്കി. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലാണ് ഇത്തരത്തിൽ കുടിവെള്ള പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. മലയോര - കാർഷിക മേഖലയായ തെക്കുംകരയിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെയാണ് ജലജീവൻ എന്ന പദ്ധതിക്കു തുടക്കമിട്ടത്. എന്നാൽ, പദ്ധതിയുടെ പ്രവർത്തനത്തിന് ഒച്ചിന്‍റെ വേഗതയാണന്നു ഗുണഭോക്താക്കൾ പറയുന്നു.
നിലവിൽ വാഴാനി സമഗ്ര കുടിവെള്ള പദ്ധതി പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും ആഴ്ചയിൽ രണ്ടോ, മൂന്നോദിവസമാണു വീടുകളിൽ കുറച്ചു വെള്ളം എത്തുന്നത്. അതുതന്നെ പഞ്ചായത്തിലെ ചില ഉയർന്ന പ്രദേശങ്ങളിലേക്ക് എത്തുന്നതുമില്ല. നിലവിലെ പദ്ധതിക്കുതന്നെ വെള്ളത്തിന്‍റെ ലഭ്യത കുറവാണ്. ഇതിനു പുറമെയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും ജലജീവൻ എന്ന പദ്ധതിയിലൂടെ കുടിവെള്ളം വാഗ്ദാനം ചെയ്യുന്നത്.
പഞ്ചായത്തിൽ ഏതൊക്കെ പദ്ധതികൾ കൊണ്ടു വന്നാലും തങ്ങൾക്ക് വിരോധമില്ലെന്നും, ജനങ്ങളുടെ ഇപ്പോഴത്തെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം ഉടൻ കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.