കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Thursday, March 23, 2023 12:32 AM IST
അഴീക്കോട്: മത്സ്യബന്ധനത്തിന് പോയി ബോട്ടിന്‍റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്‍റെ ബോട്ട് എത്തി കരയിലെത്തിച്ചു. മുനന്പം പള്ളിപ്പുറം സ്വദേശി ഒബ്സർട്ട് ആന്‍റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂൻ മേരി എന്ന ബോട്ടാണ് കടലിൽ പത്തു നോട്ടിക്കൽ മൈൽ അകലെ അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലിൽ കുടുങ്ങിയത്. എട്ടു മത്സ്യ ത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
രാവിലെ എട്ടോടെയാണ് ബോട്ട് കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ സുലേഖയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരായ ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഷിനിൽകുമാർ, റസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി മുനന്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് ചേറ്റുവയിലും അഴീക്കോടും ഫിഷറീസ് വകുപ്പിന്‍റെ രണ്ടു ബോട്ടുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്‍റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നു ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത അറിയിച്ചു.