ബജറ്റ് അവതരിപ്പിച്ച ു
Thursday, March 23, 2023 12:33 AM IST
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് -ഭവന നിർമാണ പദ്ധതികൾക്കും ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനും പ്രാധാന്യം
ഇരിങ്ങാലക്കുട: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ഒൻപതുകോടിയും ഭവനനിർമാണ പദ്ധതികൾക്ക് ഒരുകോടി പതിമൂന്നുലക്ഷവും കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കുന്നതിന് 95.33 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
15, 10,31227 വരവും 14,78,63,320 രൂപ ചിലവും 31,67,907 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിക്കായി 12,64,390 രൂപയും കുടിവെള്ള മേഖലയിൽ കിണർ റീച്ചാർജിനായി 12,48,000 രൂപയും വാട്ടർ എടിഎം സ്ഥാപിക്കുന്നതിന് 12 ലക്ഷവും സേവന മേഖലയിൽ ഭിന്നശേഷിയുള്ള 208 കുട്ടികൾക്ക് പഠനസഹായ സ്കോളർഷിപ്പിനായി പതിമൂന്നരലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉത്പാദന മേഖലയിൽ മുട്ടകോഴി വിതരണത്തിന് 1,73,240 രൂപയും സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് വനിത ഗ്രൂപ്പുകൾക്ക് 3,75,000 രൂപയും ഫിനിഷിംഗ് സ്കൂൾ നൈപുണ്യവികസനത്തിന് അഞ്ചുലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്- ക്ഷീര കാർഷികമേഖലക്കു
മുൻഗണന
കോണത്തുകുന്ന്: ക്ഷീര കാർഷിക മേഖലക്ക് പ്രത്യേക പദ്ധതികളുമായി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ കുറ്റിപറന്പിൽ അവതരിപ്പിച്ചു.
ജൈവവള ഉത്പാദനത്തിലൂടെ അധികവരുമാനം എന്ന ലക്ഷ്യത്തോടെ ചാണകം ഉണക്കിപൊടിക്കാൻ ബ്ലോക്ക് തലത്തിൽ കേന്ദ്രം, ബയോ ക്ലീനിക്, ബയോ ലാബ്, കാർഷിക വിവര വിനിമയകേന്ദ്രം, അഞ്ചു പഞ്ചായത്തുകളിലെ വായനശാലകളിലെ കാർഷിക കൂട്ടായ്മകളെ സംയോജിപ്പിച്ച് ഓണ്‍ലൈൻ വിപണന സംവിധാനം തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരും. ചെറുകിട വ്യവസായത്തെ കൂടി പരിപോഷിപ്പിക്കാൻ ലക്ഷ്യമാക്കുന്ന പദ്ധതിക്കായി 40 ലക്ഷം വകയിരുത്തി.
വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈബ്സ് എന്ന പേരിൽ നടപ്പാക്കുന്ന ഐടിപാർക്ക് പദ്ധതിക്കായി ഈ വർഷത്തെ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 25 ലക്ഷം, ബ്ലോക്ക് പരിധിയിലെ ഓരോ പഞ്ചായത്തിലും ഓരോ പാലിയേറ്റീവ് കേന്ദ്രം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി, അഞ്ചു പഞ്ചായത്തുകളുടെയും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദ്ധതികൾക്കുള്ള സഹായം, ലൈഫ് പാർപ്പിട പദ്ധതിക്കായി 80 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ബ്ലോക്ക് ഇൻഫർമേഷൻ സെൻറർ, ഓപ്പണ്‍ ജിം, മിനി പാർക്ക്, പുത്തൻചിറ സിഎച്ച്സി, വെള്ളാങ്കല്ലൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവക്കും തുക വകയിരുത്തിയിട്ടുണ്ട്. 34.41 കോടി വരവും 33.14 കോടി ചെലവും 1.27 കോടി രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷതവഹിച്ചു.

മുരിയാട് പഞ്ചായത്ത് -ഗ്രീൻ സാനിറ്റേഷൻ, ഡിജി മുരിയാട്, ജീവ ധാരാ നൂതനപദ്ധതികൾ
മുരിയാട്: 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് അംഗീകരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സരിത സുരേഷ് ബജറ്റ് അവതരണം നടത്തി.
ശുചിത്വരംഗത്ത് നിർണായക ഇടപെടൽ നടത്തുന്ന ഗ്രീൻ സേനിറ്റേഷൻ, സമഗ്രാരോഗ്യപദ്ധതി ആയ ജീവധാര ആസ്തി ഡിജിറ്റലൈസേഷൻ ഡിജിറ്റൽ സാക്ഷരത കാന്പയിനുമായി ഡിജി മുരിയാട് തുടങ്ങിയവ ബജറ്റിലെ നൂതന നിർദേശങ്ങളാണ്. ഭവന നിർമാണ പദ്ധതികൾക്ക് 325 ലക്ഷം രൂപയും ടൂറിസം പദ്ധിതകൾക്ക് 75 ലക്ഷം രൂപയും യുവജനക്ഷേമത്തിന് 55 ലക്ഷം രൂപയും കാർഷിക ജലസേചന മേഖലക്ക് 180 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അംഗനവാടി കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക പദ്ധതികൾക്കും ബജറ്റിൽ നിർദ്ദേശമുണ്ട്. കേരളോത്സവത്തിന് പുറമേ അംഗനവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങളും ബജറ്റ് നിർദേശിക്കുന്നുണ്ട്. ബജറ്റ് അവതരണയോഗത്തിൽ പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.