വികസനത്തിന് ഉൗന്നൽ നൽകി ബജറ്റുകൾ
Thursday, March 23, 2023 12:35 AM IST
കുന്നംകുളം നഗരസഭ
കുന്നംകുളം: നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റിന് നഗരസഭ കൌണ്‍സിൽ അംഗീകാരം നൽകി. 11,90,96,885 കോടി രൂപ മുന്നിരിപ്പും 150,69,24,584 കോടി രൂപ പ്രതീക്ഷിത വരവും ചേർത്ത് 162,60,21,469 കോടി രൂപ വരവും 134,71,83,251 കോടി രൂപ പ്രതീക്ഷിത ചെലവും 27,88,38 ,218 കോടി രൂപ മിച്ചവുമുള്ളതാണു ബജറ്റ്. നഗരസഭ കൗണ്‍സിൽ ഹാളിൽ ചെയർപേഴ്സസണ്‍ സീത രവീന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണു ബജറ്റിന് അംഗീകാരമായത്. ബജറ്റ് ചർച്ചയിൽ വൈസ് ചെയർപേഴ്സണ്‍ സൌമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷ·ാരായ പി.എം സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷെബീർ, എ.എസ്. സുജീഷ്, ബീന രവി, കെ.കെ. മുരളി, ബിജു സി. ബേബി തുടങ്ങിയവർ പങ്കെടുത്തു.

ചാവക്കാട് ബ്ലോക്ക്
ചാവക്കാട്: രാമച്ച കൃഷിക്കു ഭൗമ സൂചിക പദവി നേടിയെടുക്കുന്നതിനും രാജ്യാന്തര വിപണി ഉറപ്പാക്കുന്നതിനും പദ്ധതി തയാറാക്കുന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ ബജറ്റ് വൈസ് പ്രസിഡന്‍റ് മന്ദലാംകുന്ന് മുഹമ്മദയുണ്ണി അവതരിപ്പിച്ചു. 27.83 കോടി വരവും 27.49 കോടി ചെലവും പ്രതിക്ഷിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്കും വികസന പ്രവർത്തനങ്ങൾക്കും ചെറുകിട തൊഴിൽ സംഭരത്തിനും പ്രാധാന്യം നൽകുന്നതാണ്. ദേശീയ പാത വികസനത്തെത്തുടർന്നു ഭാഗികമായി പൊളിച്ച ബ്ലോക്ക് പഞ്ചായത്തിന് ആസ്ഥാന മന്ദിരം ഉൾപ്പെട കെട്ടിട നിർമാണത്തിന് 50 ലക്ഷം രൂപയും ഭവന നിർമ്മണത്തിനായി 58 ലക്ഷം രൂപയും അടിസ്ഥന സൗകര്യവികസനത്തിന് 1.87 കോടി രൂപയും വകയിരുത്തി. വടക്കക്കോട്, കടപ്പുറം ആരോഗ്യ കേന്ദ്രങ്ങൾക്ക് 52 ലക്ഷം രൂപ വകയിരുത്തി. പ്രസിഡന്‍റ് മിസ്രിയ മുസ്താക്ക് അലി അധ്യക്ഷയായി.

കടപ്പുറം പഞ്ചായത്ത്
ചാവക്കാട്: ടൂറിസത്തിനും പാർപ്പിടത്തിനും പ്രാധാന്യം നൽകുന്ന കടപ്പുറം പഞ്ചായത്തിന്‍റെ ബജറ്റ് വൈസ് പ്രസിഡന്‍റ് മൂക്കൻ കാഞ്ചന അവതരിപ്പിച്ചു. 23,82 ,86,729 രൂപ വരവും 21,81,75000 രൂപ ചെലവും പ്രതിക്ഷിക്കുന്ന ബജറ്റിൽ കുടിവെള്ളത്തിന് 50 ലക്ഷം രൂപയും പാർപ്പിടത്തിന് രണ്ടുകോടിയും ടൂറിസത്തിന് 30 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡന്‍റ് ഹസീന താജുദ്ദീൻ അധ്യക്ഷയായി.

താന്ന്യം പഞ്ചായത്ത്
പെരിങ്ങോട്ടുകര: ഭവന - കാർഷിക മേഖലയ്ക്കു മുൻഗണന നൽകുന്ന 2023-24 വർഷത്തേ താന്ന്യം ഗ്രാമ പഞ്ചായത്ത് ബജറ്റ് പ്രസിഡന്‍റ് രതി അനിൽകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് കെ.ബി. സദാശിവൻ അവതരിപ്പിച്ചു. 32.81 കോടി രൂപ വരവും 31.92 കോടി രൂപ ചെലവും 88.39 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
ഭവന നിർമ്മാണത്തിന് 2.40 കോടി രൂപയും കൃഷി മൃഗസംരക്ഷണം ഉൾപ്പെടെ ഉൽപാദന മേഖലക്ക് 1.94 കോടി രൂപയും റോഡ് സംരക്ഷണത്തിനായി 1.62 കോടി രൂപയും കുടിവെള്ളം, ശുചിത്വം എന്നീ മേഖലക്ക് 1.21 കോടി രൂപയുമാണ് വകയിരുത്തിയത്. പട്ടികജാതി ക്ഷേമം, വനിതാ ക്ഷേമം, ടൂറിസം, ഉൗർജ സംരക്ഷണം എന്നീ മേഖലയ്ക്കും വിഹിതം നീക്കിവച്ചു. ബ്ലോക്ക് പ്രസിഡന്‍റ് സി.കെ. കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ടി.ബി. മായ, മുൻ പ്രസിഡന്‍റ് സി.പി. ജോസ്, ജനപ്രതിനിധികളായ ഷീജ സദാനന്ദൻ, ആന്േ‍റാ തൊറയൻ, സെക്രട്ടറി കെ.പി. അനിൽ എന്നിവർ പ്രസംഗിച്ചു.

നാട്ടിക പഞ്ചായത്ത്
തൃപ്രയാർ: സേവന മേഖലയ്ക്കു പ്രാധാന്യം നൽകി നാട്ടിക പഞ്ചായത്ത് 2023 -24 ബജറ്റ് അവതരിപ്പിച്ചു. 7,88,32,860 രൂപ സേവന മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്. ഭവന പദ്ധതി പാർപ്പിട മേഖലയ്ക്ക് 2,20,15,000, പശ്ചാത്തല മേഖലയ്ക്ക് 8,50,50,000, മെയിന്‍റനൻസ് ഗ്രാൻഡ് ഉപയോഗിച്ചുള്ള ആസ്തി സംരക്ഷണ പദ്ധതികൾക്ക് ആകെ 1,63,66,000 കോടി രൂപയും ഉൽപ്പാദന മേഖലയ്ക്ക് 6,80,0000 രൂപയും കാലിത്തീറ്റ വിതരണം 1,40,0000, തെങ്ങ് കൃഷിയ്ക്ക് 1,53,6000 രൂപ, ബസ് സ്റ്റാൻഡ് അനുബന്ധ പ്രവർത്തികൾക്ക് 80000000 രൂപ, ജില്ലാ പഞ്ചായത്ത് വിഹിതമായി 30 ലക്ഷം രൂപയും നാട്ടിക ബീച്ച് പാർക്ക് മെയിന്‍റനൻസ്ന് 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതമായി എ.കെ.ജി കോളനി നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

എളവള്ളി പഞ്ചായത്ത്
ചിറ്റാട്ടുകര: ആരോഗ്യ മേഖലയ്ക്ക് ഉൗന്നൽ നൽകി എളവള്ളി ഗ്രാമപഞ്ചായത്ത് 2023-24 ലെ ബജറ്റ്. 29.97 കോടി രൂപ വരവും 29.44 കോടി രൂപ ചെലവും 52.49 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് വൈസ് പ്രസിഡന്‍റ് ബിന്ദു പ്രദീപ് അവതരിപ്പിച്ചത്. 9.5 കോടി രൂപ നീക്കിവച്ച സേവന മേഖലയിൽപെടുന്ന ആരോഗ്യ രംഗത്തിനാണു പ്രഥമ പരിഗണന. അലോപ്പതി, ഹോമിയോ, ആയുർവേദം, പാലിയേറ്റീവ് എന്നിവിടങ്ങളിൽ മരുന്ന് ഉറപ്പുവരുത്തുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി.

എരുമപ്പെട്ടി പഞ്ചായത്ത്
എരുമപ്പെട്ടി: അടിസ്ഥാന സൗകര്യ വികസനത്തിനും ചെറുകിട വ്യവസായത്തിനും ഉൗന്നൽ നൽകി എരുമപ്പെട്ടി പഞ്ചായത്തിന്‍റെ 2023 -24 വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ഗിരീഷ് അവതരിപ്പിച്ചു. സുസ്ഥിര എരുമപ്പെട്ടി എന്ന സമഗ്ര വികസന പദ്ധതി ലക്ഷ്യം വെച്ച് 112,45,72,140 രൂപ വരവും, 111,65,22,072 രൂപ ചെലവും 80,50,068 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
വിശപ്പ് രഹിത സമൂഹത്തെ കെട്ടിപ്പടുക്കുക, ഭിന്നശേഷി സൗഹൃദം, ബാല സൗഹൃദം, യുവജന സൗഹൃദം, വയോജന സൗഹൃദം എന്നീ പദ്ധതികൾക്ക് പ്രത്യേക പരിഗണനയും, പട്ടികജാതി മേഖലയിൽ വികസനവും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തലും, മാലിന്യ സംസ്ക്കരണത്തിനും പ്രാധാന്യം നൽകിയുള്ള ബജറ്റാണു തയാറാക്കിയത്. സന്പൂർണ സ്ട്രീറ്റ്, പ്രാദേശിക ടൂറിസം, ഗ്രന്ഥശാലകൾ, വ്യവസായ എസ്റ്റേറ്റുകൾ, കുടുംബശ്രീക്കായി പുതിയ സംരംഭങ്ങൾ എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു.