പ്രതാപന്‍റെ ഒളിച്ചോട്ടം അനുവദിക്കില്ല: പാർലമെന്‍ററി പാർട്ടി യോഗം
Friday, March 24, 2023 1:05 AM IST
തൃശൂർ: ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ സുരേഷ് ഗോപിയെ നിർത്തിയാൽ ടി.എൻ. പ്രതാപൻ എംപി തന്നെ മത്സരിക്കണമെന്ന കർശന നിർദേശവുമായി കോണ്‍ഗ്രസ് തൃശൂർ പാർലമെന്‍ററി പാർട്ടി യോഗം. പ്രതാപൻ മത്സരിക്കാനില്ലെന്ന നിലയിൽ പ്രതികരിച്ചതു പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നു നേതാക്കൾ പറഞ്ഞു.
പരസ്യമായി പറയാൻ പാടില്ലെന്നും പ്രതാപൻ മത്സരിച്ചാലേ സീറ്റ് നിലനിർത്താനാകൂ എന്നും യോഗം ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയെത്തുന്പോൾ പ്രതാപൻ മാറിനിന്നാൽ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കും. കഴിഞ്ഞവട്ടം സുരേഷ് ഗോപിയെ തറപറ്റിച്ചതിന്‍റെ ആത്മവിശ്വാസം കളയരുത്. പ്രതാപനു പകരം പുറത്തുനിന്നു മറ്റാരെയെങ്കിലും മത്സരിപ്പിക്കുന്നതു സീറ്റ് നഷ്ടപ്പെടുത്തുന്നതിനു തുല്യമാകുമെന്നും നേതാക്കൾ പറയുന്നു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എഐസിസി നിയോഗിച്ചതനുസരിച്ചാണ് ടി.എൻ. പ്രതാപൻ എംപിയുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. നിലവിലുള്ള എംപിമാർ തന്നെ മത്സരിക്കണമെന്നാണു തീരുമാനം. എന്നാൽ, എഐസിസിയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നു ടി.എൻ. പ്രതാപൻ പറഞ്ഞു. നിയമസഭയിലേക്കു മത്സരിക്കാനുള്ള ആഗ്രഹത്തിലാണു പാർലമെന്‍റിലേക്കു മത്സരിക്കാനില്ലെന്നു പ്രതാപൻ പറഞ്ഞതെന്നും ചില നേതാക്കൾ വ്യക്തമാക്കി.