കല്ലൂർ- തൃക്കൂർ ഗ്രൂപ്പ് വില്ലേജ് വിഭജനം നീളുന്നു: ഫണ്ട് വകമാറ്റി
Friday, March 24, 2023 1:09 AM IST
പുതുക്കാട്: കല്ലൂർ - തൃക്കൂർ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് തൃക്കൂർ ഡിവിഷൻ ഓഫീസ് സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം നടപ്പായില്ല.
നെന്മണിക്കര - തൃക്കൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് കല്ലൂർ - തൃക്കൂർ ഗ്രൂപ്പ് വില്ലേജ്. തലോർ ബൈപ്പാസ് മുതൽ കള്ളായി മലയോര മേഖലവരെയുള്ള പ്രദേശത്തെ നാട്ടുകാർ വിവിധ സർട്ടിഫിക്കറ്റുകൾക്കും ഭൂമി സംബന്ധിച്ച ആവശ്യങ്ങൾക്കുമായി വില്ലേജിലെത്താൻ വലിയ കഷ്ടതയാണ് അനുഭവിക്കുന്നത്. രേഖകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും വില്ലേജ് വിഭജിക്കുന്നതാണ് പോംവഴിയെന്ന് നാട്ടുകാർ പറയുന്നു. മുൻ സർക്കാരിന്‍റെ കാലത്ത് റവന്യു വകുപ്പ് വില്ലേജ് വിഭജിക്കാൻ അനുമതി നൽകുകയും സ്വകാര്യ വ്യക്തിയുടെ സ്ഥലം ഇതിനായി കണ്ടെത്തുകയും ചെയ്തു. എന്നാൽ വാഹനങ്ങൾ കടന്നു പോകുന്നതിന് വഴി സൗകര്യമില്ലെന്ന പരാതിയിൽ പരിശോധന നടത്തിയ കളക്ടർ എസ്. ഷാനവാസ് പദ്ധതി നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. അന്തരിച്ച പൊതുപ്രവർത്തകനായ ബൽറാം സ്വാമിയുടെ കുടുംബം വില്ലേജ് ഓഫീസിനായി അഞ്ചുസെന്‍റ് സ്ഥലം നൽകുകയും സമീപവാസികൾ റോഡിന് സ്ഥലം വിട്ടുനൽകുകയും ചെയ്തു. രണ്ടുവർഷം മുന്പ് കല്ലൂർ ഡിവിഷൻ വില്ലേജ് ഓഫീസിന്‍റെ ഹൈടെക് കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനംവരെ നിശ്ചയിച്ചതാണ്. എന്നാൽ കല്ലൂർ - തൃക്കൂർ ഗ്രൂപ്പ് വില്ലേജാണ് മാറ്റുന്നതെന്ന് അറിഞ്ഞതോടെ നാട്ടുകാർ വീണ്ടും പരാതിയുമായിറങ്ങി. തൃക്കൂർ വില്ലേജ് ഓഫീസിന് അനുവദിച്ച തുക വകമാറ്റി ജില്ലയിലെ മറ്റൊരു വില്ലേജ് ഓഫീസിന്‍റെ നിർമാണത്തിന് ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മുൻ കൊടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രീബനൻ ചുണ്ടേലപ്പറന്പിൽ പറയുന്നു. നേരത്തേ പ്രീബനൻ സമർപ്പിച്ച പരാതിയിലാണ് പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തെ നിർമാണം കളക്ടർ വിലക്കിയത്.