ആളൂരിലെ വടിയൻചിറ കെട്ടി; വറ്റിയ കിണറുകളിൽ ജലസമൃദ്ധി
Saturday, March 25, 2023 12:54 AM IST
ഇരിങ്ങാലക്കുട: ആളൂർ പഞ്ചായത്തിലെ 18, 22 വാർഡുകളിൽ ഉൾപ്പെടുന്ന മാനാട്ടുകുന്ന് ആളൂർ, താഴേക്കാട് പ്രദേശങ്ങളിൽ 100 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന വടിയൻചിറ കെട്ടിയതോടെ ജലനിരപ്പ് ഉയർന്നു. ഇതോടെ ഈ പ്രദേശത്തെ കർഷ കരുടെ ആശങ്കയും വർധിച്ചു.

ഹൈക്കോടതി വിധി ലംഘിച്ചാണു തടയണ കെട്ടിയതെന്നും ഇപ്പോൾ ചിറകെട്ടുന്നതിന് യാതൊരു വിധ ഉത്തരവും നിലവിലില്ലെന്നും കർഷകർ പറഞ്ഞു. തുന്പൂർമുഴി വലതുകര കനാൽ കമ്മീഷൻ ചെയ്തശേഷം ജലസമൃദ്ധിയുണ്ടായപ്പോഴാണു ഇവിടെ തടയണ കെട്ടുന്നതു അവസാനിപ്പിച്ചിരുന്നതെന്നാണു പ്രദേശവാസികൾ പറയുന്നത്. അരനൂറ്റാണ്ടിനു മുന്പ് മുതൽ ഇവിടെ വേനലിൽ ചിറ കെട്ടിയിരുന്നു.

75 വർഷം മുന്പ് നിർമിച്ച ചീപ്പ് ഇപ്പോഴുമുണ്ട്. എന്നാൽ ഇടയ്ക്ക് 20 വർഷത്തോ ളം ചിറകെട്ടിയിരുന്നില്ല. പിന്നീട് ജലക്ഷാമം രൂക്ഷമായതോടെ 2015 മുതൽ നാട്ടുകാർ ചിറകെട്ടാൻ തുടങ്ങി. കന്നിമാസത്തിൽ കെട്ടി മേടമാസത്തിൽ തുറക്കുന്ന രീതിയാണു ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവർഷത്തിൽ പെയ്യുന്ന മഴയായിരുന്നു ചിറ നിറയ് ക്കാൻ ഉപയോഗിച്ചിരുന്നത്. കനാൽ വെള്ളം വന്നകാലത്ത് ആഴ്ചയിൽ അഞ്ചോളം ദിവസങ്ങളിൽ കനാലിൽ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാൽ ഒരു ദിവസം പോലും വെള്ളം ആളൂരിലെ കനാലുകളിൽ കിട്ടുന്നില്ല എന്നതാണു ഇപ്പോഴത്തെ അവസ്ഥ. ചിറയിൽ വെള്ളം നിറഞ്ഞു നിന്നാൽ മാത്രമേ മാനാട്ടുകുന്ന് കോളനി അടക്കമുള്ള ആളൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ വേനലിൽ ജലലഭ്യത ഉണ്ടാകൂ. എന്നാൽ തടയണ കെട്ടുന്നതു മൂലം വെള്ളക്കെട്ടിൽ കൃഷിനാശം സംഭവിക്കുകയാണെന്നാണു കർഷകരുടെ പരാതി. വേനലിൽ വെള്ളക്കെട്ടിൽ കൃഷിനാശം സംഭവിക്കുന്ന പ്രദേശമാണു അയ്യൻപട്ക. ചിറകെട്ടുന്നതോടെ അറുപതോളം വരുന്ന സ്വകാര്യവ്യക്തികളുടെ പറന്പുകളിൽ വെള്ളം കെട്ടി നിൽക്കുകയാണ്.

ഇതുമൂലം കൃഷിനാശം സംഭവിക്കുകയാണ്. പാവൽ, പടവ ലം, പയർ, ചീര തുടങ്ങിയ പച്ചക്കറി കൃഷികളും വാഴ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവയും നശിക്കുന്നു. ഇതാണു കർഷകർ തടയണ കെട്ടുന്നതിനെ എതിർക്കുന്നത്.