കേച്ചേരി പറപ്പൂക്കാവിൽ പൂര മഹോത്സവത്തിന് കൊടിയേറി
Sunday, March 26, 2023 6:42 AM IST
കേച്ചേരി: പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ തട്ടകത്തെ 18 ദേശങ്ങൾ അണിയിച്ചൊരുക്കുന്ന പൂര മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി.
കേച്ചേരിപ്പുഴയോരത്തു നിന്നും ഗജവീരന്‌റേയും വാദ്യഘോഷങ്ങളുടേയും ഭക്തജനങ്ങളുടേയും അകന്പടിയിൽ കൊടി എഴുന്നെള്ളിച്ചു കൊണ്ടുവന്നാണ് കൊടികയറ്റിയത്. പൂജകൾക്കുശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നന്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിച്ചു.
ക്ഷേത്രഭാരവാഹികൾക്കൊപ്പം18 ദേശങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനുള്ള ഭക്തജനങ്ങളും കൊടിയേറ്റച്ചടങ്ങിൽ പങ്കെടുത്തു. ദേവീസമർപ്പണത്തിനു ശേഷം പ്രസാദ വിതരണം, മേളപ്രാമാണികൻ വെള്ളിത്തിരുത്തി ഉണ്ണി നായരുടേയും സംഘത്തിന്േ‍റയും നേതൃത്വത്തലുള്ള വാദ്യമേള വിസ്മയം, സാന്പിൾ വെടിക്കെട്ട് എന്നിവയും നടന്നു.

തുടർന്ന് പറപ്പൂക്കാവിലമ്മ ഡാൻസ് ടീമിന്‍റെ നൃത്തസന്ധ്യയും അരങ്ങേറി. പൂരമാഘോഷിക്കുന്ന 31 വരേയും പറപ്പൂക്കാവ് അമ്മ ഓഡിറ്റോറിയത്തിൽ രാത്രി 7.45 മുതൽ വ്യത്യസ്തമായ കലാവതരണങ്ങൾ തുടരും. ക്ഷേത്രത്തിൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക് എന്നിവയും നടന്നു. പൂരം കൊടിയേറ്റ പരിപാടികൾക്ക് ദേവസ്വം പ്രസിഡന്‍റ് പി.ജി. അജയൻ, സെക്രട്ടറി യു.ബി. ജയൻ, ട്രഷറർ കെ.ജി. ഗോപിനാഥൻ എന്നിവർ നേതൃത്വം നല്കി.