ചിറ്റക്കുന്നിലെ മരംമുറി: ദുരന്തനിവാരണ സംഘം സന്ദർശിച്ചു
Sunday, March 26, 2023 6:43 AM IST
പുത്തൂർ: സോയിൽ പൈപ്പിംഗ് മൂലം ദുർബലമായ പുത്തൻകാട് ചിറ്റക്കുന്നിൽ സംസ്ഥാന ദുരന്തനിവാരണ സംഘത്തിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

2018ലെ പ്രളയത്തിലാണ് സോയിൽ പൈപ്പിംഗ് രൂപപ്പെട്ടത്. സോയിൽ പൈപ്പിംഗ് രൂപപ്പെട്ടതുമൂലം പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കേണ്ടി വരുകയും ചെയ്തിരുന്നു. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള ഫോറസ്റ്റ് ഡെവലപമെന്‍റ് കോർപറേഷന്‍റ കീഴിലുള്ള പീച്ചി ഇറിഗേഷൻ കനാൽ കടന്ന് പോകുന്ന ചിറ്റക്കുന്നിലെ മരങ്ങൾ വ്യാപകമായി മുറിച്ചു നീക്കിയതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയതോടെ സംസ്ഥാന ദുരന്ത നിവാരണ സംഘം സ്ഥലം സന്ദർശിച്ചത്. ദുരന്തനിവാരണ സംഘം ടെക്നിക്കൽ ഉദ്യോഗസ്ഥരായ ടി.എസ്. പ്രദീപ്, എച്ച്. വിജിത്ത്, സുമി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരിശോധന റിപ്പോർട്ട് സംസ്ഥാന ദുരന്തനിവാരണ സമിതിക്ക് സമർപ്പിക്കും. പ്രകൃതിദുരന്ത സാധ്യത നിലനിൽക്കുന്ന സഥലത്തുനിന്ന് മരങ്ങൾ മുറിച്ചുനീക്കിയത് വീണ്ടും മണ്ണിച്ചിലിനും കനാൽ ഇടിയുന്നതിനും കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മരങ്ങൾ മുറിച്ച് നീക്കിയതുകൊണ്ട് അപകടത്തിനിടയാക്കിയില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം.