തൃശൂർ: കഴിഞ്ഞ ഒൻപതു കൊല്ലം കൊണ്ട് സ്ത്രീകളുടെ ആത്മാ ഭിമാനം ഉയർത്തുന്ന രീതിയിലുള്ള പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
കേരള ത്തിലെ സ്ത്രീസമൂഹം ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഇന്ത്യയിൽ നിന്ന് വിഭിന്നമായ ഒരു പ്രദേശമായാണു സിപിഎമ്മും കേരള സർക്കാരും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്.
പക്ഷ, അതു നടക്കില്ല എന്നും കേരളം ഇന്ത്യയുടെ അഭിവാജ്യഘടകം ആണെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മശ്രീ നേടിയ ശോശാമ്മ ഐപ് ചെയർപേഴ്സണായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ. നിവേദിത സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.
ശോഭ സുരേന്ദ്രൻ, സംഗീത വി ശ്വനാഥൻ, സംസ്ഥാന വനിതാ കമ്മീഷൻ മുൻ മെന്പർ ഡോ. പ്രമീള ദേവി, പ്രഫ. വി.ടി. രമ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നന്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ഡോ. രേണു സുരേഷ്, അഡ്വ. സിന്ധു മോൾ, രാജി പ്രസാദ്, എം.എസ്. സന്പൂർണ, അഡ്വ. സിനി മനോജ്, നവ്യ ഹരിദാസ്, പ്രമീള നായിക് എന്നിവർ പ്രസംഗിച്ചു.