കൊരട്ടിയിൽ റെയിൽവേ ട്രാക്കിനു സമീപം ഉണങ്ങിയ പുല്ലിനു തീപിടിച്ചു
Wednesday, March 29, 2023 12:53 AM IST
കൊരട്ടി: ദേശീയപാതയ്ക്കു സമീപം കൊരട്ടിയിൽ റെയിൽവേ ട്രാക്കിനോടു ചേർന്ന് ഉണങ്ങിയ പുല്ലിനു തീപിടിച്ചത് ആശങ്ക പരത്തി. എറണാകുളം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കു പോകുന്ന ട്രാക്കിനു സമീപമാണു നൂറു മീറ്ററിലേറെ ദൂരം ഉണങ്ങിയ പുല്ലുകൾ കത്തിയമർന്നത്.
പരിസരത്തെ കിണറുകളിൽ നിന്നും വെള്ളം പന്പു ചെയ്ത് പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. ചാലക്കുടിയിൽ നിന്നും പാഞ്ഞെത്തിയ ഫയർഫോഴ്സ് സംഘത്തിന്‍റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. കനത്ത ചൂടും ഇളം കാറ്റും തീ ആളിപ്പടരാൻ കാരണമായി. ട്രാക്കിനു സമീപം ഉണങ്ങിയ പുല്ലുകൾ വ്യാപകമാകുന്നത് ജനങ്ങളിൽ ഭീതി പരത്തുകയാണ്.
ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ സമീപത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കാതിരിക്കാൻ സഹായകമായി. ഉണങ്ങിയ പുല്ലുകൾക്കു തീപിടിക്കുന്നതു കൊരട്ടി മേഖലയിൽ നിത്യസംഭവമാവുകയാണ്.