വർണക്കാഴ്ചകളൊരുക്കി പറപ്പൂക്കാവ് പൂരം
Saturday, April 1, 2023 1:04 AM IST
കേച്ചേരി: വർണക്കാഴ്ചകളുടേയും വാദ്യഘോഷങ്ങളുടേയും നിറച്ചാർത്തണിയിച്ച് കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ദൃശ്യാനുഭവമായി. തട്ടകത്തെ 18 ദേശങ്ങൾ മൂന്നു ദിവസങ്ങളിലായൊരുക്കിയ പൂരമഹോത്സവത്തിനും കലാരാത്രികൾക്കുമാണു സമാപനമായത്. ഇരുപതോളം പൂരാഘോഷ സമിതികളുടെ നേതൃത്വത്തിൽ കണ്ണിനും കാതിനും കൗതുകം പകർന്ന വേല പൂരമാണു പൂരമഹോത്സവം ഒന്നാം ദിവസം അരങ്ങേറിയത്. ക്ഷേത്രത്തിൽ രാവിലെ ആരംഭിച്ച അഷ്ടദ്രവ്യ ഹോമത്തോടേയും വിശേഷാൽ പൂജകളോടേയുമാണു പൂരമഹോത്സവം രണ്ടാം ദിവസത്തിന് തുടക്കമായത്.
കാവടിക്കൂട്ടങ്ങളുടെ തിമർത്താട്ടത്തിനും പറപ്പൂക്കാവ് അമ്മ ഓഡിറ്റോറിയത്തിലെ പ്രസാദ ഊട്ടിനും ശേഷം ദേവസ്വം പൂരം എഴുന്നള്ളിച്ചു. ഗജവീരൻ പാമ്പാടി സുന്ദരൻ പറപ്പൂക്കാവിലമ്മയുടെ തിടമ്പേറ്റി. വൈകീട്ട് മേള പ്രാമാണികൻ വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 30 ഗജവീരന്മാർ അണിനിരന്നു.
ദീപാരാധന, അത്താഴ പൂജ, തായമ്പക എന്നിവയെത്തുടർന്ന് പറപ്പൂക്കാവ് വൊൾക്കാനോ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ കലാമണ്ഡലം ഷർമിളയുടെ ഓട്ടൻ തുള്ളൽ അരങ്ങേറി.
ഇന്നു രാവിലെ ഏഴിനുള്ള കൂട്ടിയെഴുന്നള്ളിപ്പോടെ പൂരമഹോത്സവത്തിനു കൊടിയിറങ്ങും.
ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി.