തൂപ്പങ്കാവ് പാടശേഖരത്ത് കർഷകന്‍റെ കണ്ണുനീർ
Saturday, April 1, 2023 1:07 AM IST
നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ തൂപ്പൻകാവ് പാടശേഖരത്തിൽ ഏറെ പ്രതീക്ഷകളോടെ മുണ്ടകൻ വിളയിറക്കിയ കർഷകർ ഇക്കുറി പതിരുകൊയ് തെടുക്കേണ്ട ഗതികേടിലാണ്. നെൽച്ചെടികളിൽ കതിരുവന്ന സമയത്തുണ്ടായ കടുത്ത ജലക്ഷാമമാണ് ഇവിടത്തെ കർഷകർക്കു വിനയായത്.

അന്പതേക്കറോളം വരുന്നതാണ് പറപ്പൂക്കര പഞ്ചാത്തിലെ തൂപ്പൻകാവ് പാടശേഖരം. പാടശേഖരത്തോടു ചേർന്നുള്ള തൂപ്പങ്കാവ്ചിറയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.

നേരത്തെ ആണ്ടിൽ മൂന്നു വട്ടം കൃഷി ചെയ്തിരുന്ന ഈ പാടശേഖരത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി മുണ്ടകൻ വിള മാത്രമാണ് കൃഷിചെയ്തു പോരുന്നത്.

2018ലെ പ്രളയത്തിൽ കുറുമാലി പുഴ കവിഞ്ഞൊഴുകിയുണ്ടായ കുത്തൊഴുക്കിൽ തൂപ്പങ്കാവ്ചിറ ഭാഗികമായി തകരുകയും തൂപ്പൻകാവ് പാടശേഖരത്തിൽ കല്ലും മണ്ണും വന്നടിയുകയും ചെയ്തിരുന്നു. ഏറെ ബു ദ്ധിമുട്ടുകൾ സഹിച്ചാണു പാടശേഖരം വീണ്ടും കൃഷിയോഗ്യമാക്കിയെടുത്തത്.
തൂപ്പൻകാവ് പാടത്ത് ശ്രേയസ് വിത്തുപയോഗിച്ചാണ് ഇത്തവണ മുണ്ടകൻ കൃഷിയിറക്കിയത്. നെൽച്ചെടികളിൽ കതിരുവന്നു തുടങ്ങിയ സമയത്ത് ജലക്ഷാമം രൂക്ഷമായി. തൂപ്പങ്കാവ് ചിറയിൽ ജലനിരപ്പ് താഴ്ന്നതാണ് കർഷകർക്ക് പ്രഹരമായത്.

ചിറയിൽ വെള്ളമില്ലാതായതോടെ ഫെബ്രുവരി ആദ്യവാരം മുതൽ പാടശേഖരത്തിലെ ജലസേചനം അവതാളത്തിലായി. നെൽചെടികൾക്ക് വെള്ളം അനിവാര്യമായ ഘട്ടത്തിൽ കണ്ടങ്ങൾ വരണ്ടുണങ്ങിയത് കതിർക്കുലകളിൽ പതിരുവർധിക്കാൻ കാരണമായി.

കാഴ്ചയിൽ വിളഞ്ഞുനിൽക്കുന്ന പാടം കൊയ്തെടുത്താൽ കൊയ്്ത്തു കൂലി പോലും കിട്ടാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു.

ചാലക്കുടി ഇറിഗേഷൻ പദ്ധതിയിൽ നിന്ന് കനാലുകളിലേക്ക് വെള്ളം തുറന്നുവിടാതിരുന്നതാണ് തൂപ്പങ്കാവ് പാടശേഖരത്തിലെ നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചത്.

മുൻവർഷങ്ങളിൽ തൂപ്പൻകാവ് ചിറയിൽ ജലനിരപ്പ് താഴുന്പോൾ ചാലക്കുടി വലതുകര മെയിൻകനാലിൽ നിന്ന് ബ്രാഞ്ച് കനാൽ വഴി ബ്ലാച്ചിറ, കോണിക്കച്ചിറ എന്നിവിടങ്ങളിലൂടെ തൂപ്പങ്കാവ് ചിറയിലേക്ക് വെള്ളം എത്തിക്കാറുണ്ട്.

എന്നാൽ ചാലക്കുടി പുഴയിൽ വെള്ളം കുറഞ്ഞതോടെ ഈ വർഷം കനാലുകളിൽ ആവശ്യ മായ തോതിൽ വെള്ളം എത്താതിരുന്നതാണു തൂപ്പൻകാവ് പാടശേഖരത്തിലടക്കമുള്ള കർഷകരെ വലച്ചത്.