മാലിന്യ സംസ്കരണം മുറുകെപ്പിടിച്ച് ഗുരുവായൂർ നഗരസഭ
Sunday, April 2, 2023 12:54 AM IST
ഗുരുവായൂർ: മാലിന്യ സംസ്കരണം സ്വന്തം ഉത്തരവാദിത്വം എന്ന നിലയിൽ ഓരോരുത്തരും നഗരസഭ നിർദേശങ്ങൾ പാലിച്ച് നടപ്പിലാക്കണമെന്ന ആവശ്യവുമായി ജനകീയ സദസ്.
മാലിന്യ സംസ്കരണവുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ അറിയിക്കുന്നതിനും ജനങ്ങൾക്കുള്ള പുതിയ നിർദേശങ്ങൾ അഭിപ്രായങ്ങൾ എന്നിവ കേൾക്കുന്നതിനുമായാണ് ജനകീയ സദസ് വിളിച്ചുചേർത്തത്. ജൈവ മാലിന്യ സംസ്കരണത്തിന് നഗരസഭ സബ്സിഡിയോടെ നൽകുന്ന പദ്ധതികളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായി വീടുകളിലും സ്ഥാപനങ്ങളിലും നടപ്പിലാക്കണം. മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപ പിഴയുൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കും. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് അനുവദിക്കില്ല. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ സേനാംഗങ്ങൾ വീടുകളിലെത്തും. ഈ സേവനം എല്ലാ വീട്ടുകാരും സ്ഥാപനങ്ങളും പ്രയോജനപെടുത്തണം.
ഏതെങ്കിലും തരത്തിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കാത്തവരെ പരിശോധനയിലൂടെ കണ്ടെത്തി അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കേരളത്തിനുതന്നെ മാതൃകയാകുന്ന തരത്തിലാണ് ഗുരുവായൂരിന്‍റെ മാലിന്യ സംസ്കരണം നടക്കുന്നത്. വാർഡുകളിൽ 50 വീടുകൾ വീതമുള്ള ക്ലസ്റ്ററുകൾ രൂപീകരിച്ച് മാലിന്യ സംസ്കരണ പദ്ധതികൾ കാര്യക്ഷമമാക്കും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പ്രത്യേകം സ്ക്വാഡിനെ നിയോഗിക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മുൻപ് ഗുരുവായൂർ നഗരസഭയെ മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും.
ടൗണ്‍ഹാളിൽ നടന്ന ജനകീയ സദസ് ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.പി. അനീഷ്മ അധ്യക്ഷതവഹിച്ചു. നഗരസഭ മുൻ ചെയർമാൻ ടി.ടി. ശിവദാസൻ, കൗണ്‍സിലർമാരായ എ.എസ്. മനോജ്, എ.എം. ഷെഫീർ, കെ.പി. ഉദയൻ, ഷൈലജ സുധൻ, ബിന്ദു അജിത്, സെക്രട്ടറി ബീന എസ്. കുമാർ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ, വ്യാപാര, സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.