ഇരിങ്ങാലക്കുട: രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്കു പരിക്ക്. ഇന്നലെ രാവിലെ ഏഴിനായിരുന്നു മാപ്രാണം കുരിശു ജംഗ്ഷനു സമീപം അപകടം നടന്നത്. എകെ സണ്സ് എന്ന സ്വകാര്യ ബസിനു പിറകിൽ അമിതവേഗതയിലായിരുന്ന എംഎസ് മോനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നിടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ എകെ സണ്സ് എന്ന സ്വകാര്യ ബസ് മുന്നിൽ പോയിരുന്ന നെല്ലിക്ക കയറ്റി വിൽപന നടത്തിയിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു. എംഎസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരു ബസുകളും ഇരിങ്ങാലക്കുടയിൽ നിന്നും തൃശൂരിലേക്കു പോകുകയായിരുന്നു. രാവിലെ തൃശൂരിൽ ജോലിക്കു പോകുന്നവരും പഠനത്തിനു പോകുന്ന വിദ്യാർഥികളുമാണു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തിനുമാണു കൂടുതൽ പേർക്കും പരിക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ദ ചികിൽസക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂർ സ്വദേശി പള്ളിപ്പുറത്ത് വീട്ടിൽ പി. അബ്ദുൽസലാം (63), താണിശേരി സ്വദേശി കളകൊടുവത്ത് വീട്ടിൽ രാധാകൃഷ്ണൻ (56), കന്യാകുമാരി സ്വദേശി മണ്ടപത്തുവിള വീട്ടിൽ അരുണഗിരി (45), കൊടുങ്ങല്ലൂർ സ്വദേശി പടമാട്ടുങ്ങൽ വീട്ടിൽ സുരേഷ് ബാബു (54), വള്ളിവട്ടം സ്വദേശി കൊടുവളപ്പിൽ വീട്ടിൽ സജീവൻ (54), കാറളം സ്വദേശി മൂലേപറന്പിൽ വീട്ടിൽ വേണുഗോപാൽ (58), അവിട്ടത്തൂർ സ്വദേശി ചേരിഞ്ഞാപറന്പിൽ വീട്ടിൽ സീന അനിൽ (49), കിഴുത്താണി സ്വദേശി പുത്തൂർ വീട്ടിൽ ഗോപിക (20), കൊറ്റനല്ലൂർ സ്വദേശി തോപ്പിൽ വീട്ടിൽ ആന്റണി (55), കുട്ടനല്ലൂർ സ്വദേശി കൂലയിൽ വീട്ടിൽ കെ.എം. സിനോജ് (40), മൂത്തകുന്നം സ്വദേശി നെടുംപറന്പിൽ വീട്ടിൽ എം.എസ്. നിഷ (37), മൂത്തകുന്നം സ്വദേശി നെടുംപറന്പിൽ വീട്ടിൽ ഷിജി കുമാർ (47), അവിട്ടത്തൂർ സ്വദേശി ചേരിഞ്ഞാപറന്പിൽ വീട്ടിൽ പൂജ (23), വെള്ളാങ്കല്ലൂർ സ്വദേശി കക്കുളം വീട്ടിൽ മേഘ (23), മാപ്രാണം സ്വദേശി പാളയംകോട്ട് വീട്ടിൽ ഷെമീം (51), കൊടുങ്ങല്ലൂർ സ്വദേശി തേനാശേരി വീട്ടിൽ ബിന്ദു (49), പുല്ലൂർ സ്വദേശി പാറാശേരി വീട്ടിൽ പി.ഡി. ജോസ്, കോണത്തുകുന്ന് സ്വദേശി കുറ്റിയിൽ വീട്ടിൽ ബി.ബി. സുധീർ (57), ഇരിങ്ങാലക്കുട സ്വദേശി കൈതവളപ്പിൽ വീട്ടിൽ ജോണ്സണ് (59), കൊടുങ്ങല്ലൂർ സ്വദേശി നെടുംപറന്പിൽ വീട്ടിൽ എൻ.ടി. ജോസ് (62), ഇരിങ്ങാലക്കുട സ്വദേശി തുന്പരത്തി വീട്ടിൽ സീന സുരേഷ് (54), അഴീക്കോട് സ്വദേശി കൂക്കോളി വീട്ടിൽ ബേബി (65), കൂളിമുട്ടം സ്വദേശി താണിയത്ത് വീട്ടിൽ ശാലിനി (39), അവിട്ടത്തൂർ സ്വദേശി ചേരിഞ്ഞാപറന്പിൽ അനിൽകുമാർ (56), കൊടുങ്ങല്ലൂർ സ്വദേശി വാലാപറന്പിൽ വീട്ടിൽ പുരുഷോത്തമൻ (74), എറിയാട് സ്വദേശി രാമൻകുളത്ത് വീട്ടിൽ ആർ.എം. അൽ അമിതൻ (19)എന്നിവരാണ് പരിക്കേറ്റ് മാപ്രാണം ലാൽ ആശുപത്രിയിൽ ചികിൽസ തേടിയത്. ഇരിങ്ങാലക്കുട സ്വദേശി തെക്കേമഠം വീട്ടിൽ രമാദേവി (55), അഴീക്കോട് സ്വദേശികളായ ഉൗർക്കോളി വീട്ടിൽ ഒ.ആർ. ബേബി (60), ഒറവൻതിരുത്തി വീട്ടിൽ ഒ.ആർ. പ്രകാശൻ (58), ഭാര്യ ലളിത പ്രകാശ് (52) എന്നിവരെ വിദഗ്ദ ചികിൽസക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് അമിതവേഗതയിലായിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു.