പരസ്യബോർഡുകൾ മാറ്റിത്തുടങ്ങി
Thursday, June 1, 2023 1:13 AM IST
സ്വന്തം ലേഖകൻ
തൃശൂർ: റൗണ്ടിൽ മാറിവരുന്ന പരസ്യബോർഡുകൾക്കു പിന്നിൽ സാന്പത്തിക തിരിമറി ആരോപിച്ചുള്ള ദീപിക വാർത്തയെ തുടർന്ന് നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ നീക്കം ചെയ്തു തുടങ്ങി. ഇന്നലെ രാവിലെ കോർപറേഷൻ ജീവനക്കാർ എത്തിയാണു പരസ്യബോർഡുകൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. റൗണ്ടിലും സമീപ വഴികളിലും താത്കാലികമായി സ്ഥാപിച്ച പരസ്യ ബോർഡുകളാണു നീക്കിയത്. വഴിയരികിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി വിധി നിലവിലുണ്ട്.
റൗണ്ടിൽ പുതിയ സിഗ്നൽ സംവിധാനങ്ങൾ നടപ്പാക്കുന്നത് പരസ്യബോർഡുകൾ സ്ഥാപിച്ച് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിഗ്നൽ സ്ഥാപിച്ചതു ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയാണെന്നും ചൂണ്ടിക്കാണിച്ചു. എന്നാൽ, സിഗ്നൽ സംവിധാനത്തെ കുറിച്ചു കമ്മിറ്റിയിൽ അറിയിച്ചിട്ടുണ്ടെന്നാണു മേയർ പറഞ്ഞത്. എന്നാൽ, സിഗ്നൽ സ്ഥാപിച്ചകാര്യം കമ്മിറ്റിയിലുള്ള ആർടിഒയും ചില ഉദ്യോഗസ്ഥരും അറിഞ്ഞില്ലെന്നു പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചാണു ദീപികയിൽ വാർത്ത നല്കിയിരുന്നത്.
നഗരത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പരസ്യ ബോർഡുകൾ ഏത് ഏജൻസി വഴിയാണു സ്ഥാപിക്കുന്നതെന്നു വെളിപ്പെടുത്തണമെന്നാണു പ്രതിപക്ഷ ആവശ്യം. സിഗ്നലുകളിലും മറ്റും പുതിയ പരസ്യബോർഡുകൾ വയ്ക്കുന്നത് വൻ തുകയ്ക്കാണ്. സാന്പത്തിക നടപടികൾ സുതാര്യമാക്കാൻ കൗൺസിലിനെ അറിയിക്കണം. ഇത്തരത്തിലുള്ള അനധികൃത പരസ്യബോർഡുകൾ പരിശോധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.