കാല്‍നൂറ്റാണ്ടിലേറെ സേവനം: ഡിവൈഎസ്പി ബാബു കെ.  തോമസ് പടിയിറങ്ങി
Thursday, June 1, 2023 1:17 AM IST
ഇരിങ്ങാലക്കുട: 26 വർഷത്തെ പോലീസ് ജീവിതത്തിൽനിന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് പടിയിറങ്ങി. സബ് ഡിവിഷന്‍റെ കീഴിലുള്ള സ്റ്റേഷനുകളിലെ കുപ്രസിദ്ധ കൊലപാതകങ്ങൾ, മോഷണം, ക്രിമിനൽ കേസുകളിൽ മികവാർന്ന അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ്. നിരവധി കേസുകളിൽ പ്രതികളെ നിയമത്തിന് മുന്പിൽ കൊണ്ടുവന്നത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. ചേർപ്പിൽ അനുജൻ ജേഷ്ഠനെ കൊന്നു കുഴിച്ചിട്ട ബാബു കൊലപാതകം, കൽക്കത്ത സ്വദേശിയെ ഭാര്യയും കാമുകനും അടിച്ചു കൊന്നു കുഴിച്ചിട്ട മൻസൂർ മാലിക് കൊലപാതകം, കടലാശേരി സ്വദേശിനിയായ 78 വയസുകാരിയെ ചെറുമകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാല കവർന്ന കൗസല്യ കൊലപാതകം, ആളൂരിലെ രാമകൃഷ്ണൻ കൊലപാതകം അടക്കമുള്ള കേസുകൾ തെളിയിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.
2022 ൽ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ അജ്ഞാതൻ മരിച്ചു കിടന്ന സംഭവം കൊലപാതകമെന്നു തെളിഞ്ഞത് മറ്റൊരു അന്വേഷണ മികവാണ്. നാടും വീടും വിട്ടു നടക്കുന്ന രണ്ടു പ്രതികളെ ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. കൂടാതെ കാട്ടൂരിലെ കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ പൂനയിൽ നിന്ന് പിടികൂടി ജയിലടച്ചത്, മാള സ്റ്റേഷനിൽ കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിയെ വർഷങ്ങൾക്കു ശേഷം ആസാമിൽനിന്ന് പിടികൂടിയതും, മറ്റൊരു കൊലപാതകക്കേസ് പ്രതിയെ ഉത്തർപ്രദേശിൽനിന്നു പിടികൂടിയതും ഇക്കാലയളവിലാണ്.
മലപ്പുറം ജില്ലയിലെ അരീക്കോട് മൈമ്മൂന കൊലപാതകം, കോട്ടയ്ക്കൽ ഇരട്ട കൊലപാതകം, കുന്നംകുളത്തെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം കൂടാതെ നിരവധി മയക്കു മരുന്ന് കേസുകളിലെ പ്രതികളെ പിടികൂടിയതടക്കമുള്ള മികച്ച അന്വേഷണങ്ങൾ ഉണ്ട് ഇദ്ദേഹത്തിന്‍റെ ഒൗദ്യോഗിക ജീവിതത്തിൽ. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി.കമ്മീഷണറായും, തൃശൂർ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണറായും പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും എറണാകുളത്ത് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997ൽ തൃശൂർ ജില്ലാ ട്രഷറിയിൽ ജൂറിയർ അക്കൗണ്ടന്‍റായിട്ടായിരുന്നു സർക്കാർ സർവീസിൽ ആദ്യമായി പ്രവേശിക്കുന്നത്. പിന്നീട് 2003 മെയ് മാസത്തിലാണ് സബ് ഇൻസ്പെക്ടറായി ജോലി നേടുന്നത്.
തിരുവനന്തപുരം പോലീസ് ട്രെയിനിംങ്ങ് കോളജിൽ നിന്ന് എസ്ഐ ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കാ മലയൻകീഴ് സ്റ്റേഷനുകളിൽ പ്രൊബേഷൻ കഴിഞ്ഞ് കൊല്ലം വെസ്റ്റ് സ്റ്റേഷനിലാണ് ആദ്യമായി സബ് ഇൻസ്പെക്ടറായി നിയമനം ലഭിക്കുന്നത്. പിന്നീട് പരപ്പനങ്ങാടി, തിരുരങ്ങാടി, തിരൂർ സ്റ്റേഷനുകളിൽ എസ്ഐ ആയും മഞ്ചേരി, തിരൂർ, വിജിലൻസ്, നെടുന്പാശേരി എയർപോർട്ട്, ചാലക്കുടി, കുന്ദംകുളം എന്നിവിടങ്ങളിൽ സിഐ ആയും സേവനം അനുഷ്ഠിച്ചു. 2021 ജൂലൈ മാസം എറണാകുളം ക്രൈം ബ്രാഞ്ചിൽ നിന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി യായി ചുമതല ഏൽക്കുന്നത്.