തൃശൂരില്‍ കനത്ത മഴ
Saturday, June 10, 2023 12:48 AM IST
സ്വന്തം ലേഖകന്‍

തൃശൂർ: കാലവര്‍ഷം കരുത്താര്‍ജിച്ചെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് തൃശൂരിൽ കനത്ത മഴ. ജില്ലയിലെമ്പാടും സാമാന്യം നല്ല മഴ ലഭിച്ചു. പലയിടത്തും കാറ്റും ഇടിയും മിന്നലും ശക്തമായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നേരിയ തോതില്‍ വെള്ളക്കെട്ടുമുണ്ടായി.

റോഡുകളില്‍ പലയിടത്തും വെള്ളം കയറി. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും മഴയത്ത് ഏറെ ബുദ്ധിമുട്ടി.

പൂച്ചിന്നിപ്പാടം- ഒല്ലൂർ
റോഡിൽ വെള്ളക്കെട്ട്

ചേർപ്പ്: കനത്ത മഴയിൽ പൂച്ചിന്നിപ്പാടം-ഒല്ലൂർ റോഡിൽ കനത്ത വെള്ളക്കെട്ട്. മഴക്കാലത്തിന് മുൻപ് റോഡിനിരുവശവുമുള്ള കാനകൾ വൃത്തിയാക്കത്തതിനാൽ മാലിന്യം റോഡിലൂടെയാണ് ഒഴുകുന്നത്.

കഴിഞ്ഞ ദിവസം പി.ഡബ്ലിയു.ഡി. അധികൃതർ ജെസിബി ഉപയോഗിച്ച് കനായിലെ മണ്ണു മാറ്റിയെങ്കിലും അടഞ്ഞഭാഗം മാറ്റാതെമാണു മണ്ണെടുത്തതെന്നു പ്രദേശവാസികൾ ആരോപിച്ചു. ചില ഭാഗത്ത് ചാലിന്‍റെ കെട്ടുകളും വീടുകളിലേക്കുള്ള ജല പൈപ്പ് ലൈനുകൾ തകർത്തതായും മുഴുവൻ പണിയും പൂർത്തിയായിട്ടില്ലായെന്നും ആരോപണമുണ്ട്.

ചാലക്കുടി സൗത്ത്
ജംഗ്ഷനിൽ വെള്ളക്കെട്ട്

ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ വെളളക്കെട്ട് ഒഴിയുന്നില്ല. ശക്തിയായി മഴ പെയ്താൽ മേൽപാലത്തിനു താഴെ സർവീസ് റോഡിൽ വെള്ളം ഉയരുന്ന അവസ്ഥയാണ്. ഇവിടെനിന്നുള്ള വെള്ളം ഡ്രെയിനേജുവഴി പോകുന്നില്ല. ഇതാണു വെള്ളമുയരാൻ കാരണം. മേൽപ്പാലത്തിനടിയിലൂടെ സ്ഥാപിച്ച പൈപ്പിലൂടെയും വെള്ളമൊഴുകുന്നില്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡി നു മുന്പിലെ ഡ്രൈയിനേജ് തകർന്ന് ഇടിഞ്ഞു കിടക്കുകയാണ്.

ഹൗസിംഗ് ബോർ ഡ് കോളനിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ റോഡിൽ ടൈൽ വിരിച്ചതിന്‍റെ അപാകത മൂലം വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്. ഹൗസിംഗ് ബോർഡ് കോളനിയിലൂടെ ഉണ്ടായിരുന്ന തോടു നികത്തിയാണു വീടുകൾ പണിതത്. ഇതുവഴി നിർ മ്മിച്ച കാനയിലൂടെ വെള്ളം ശരിയായിഒഴുകി പോകുന്നില്ല. ദേശിയ പാതയിൽ ഡ്രൈയിനേജ് നിർമാണം നടത്തിയാൽ വെള്ളം ഒഴുകി പോകും.