ഓണമെത്തും മുന്പേ തൃശൂരിന്‍റെ പുലിമടകളുണര്‍ന്നു
Saturday, June 10, 2023 12:52 AM IST
സ്വന്തം ലേഖകന്‍
തൃശൂർ: ഓണമെത്താന്‍ ഇനിയും മാസങ്ങളുണ്ടെങ്കിലും തൃശൂരിന്‍റെ പുലിമടകള്‍ ഉണര്‍ന്നു. സെപ്റ്റംബര്‍ ഒന്നിന് നാലോണനാളില്‍ തൃശൂര്‍ നഗരത്തെ വിറപ്പിക്കാന്‍ എത്തുന്ന പുലികള്‍ ഇത്തവണ വളരെ നേരത്തെ തന്നെ സടകുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു.
നീണ്ട പതിനൊന്നു വര്‍ഷത്തിനു ശേഷം തങ്ങള്‍ ഇക്കുറി പുലികളെയും കൊണ്ടെത്തുന്നുവെന്ന് പ്രഖ്യാപിച്ച സീതാറാം മില്‍ ദേശം ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ത്തി പുലിക്കളിയുടെ ഒരുക്കങ്ങള്‍ തൃശൂരിനെ അറിയിച്ചപ്പോള്‍ പുലികള്‍ക്ക് അഡ്വാന്‍സ് നല്‍കി പുലിമുഖങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് അയ്യന്തോള്‍ ദേശവും മടയില്‍നിന്നു ഗര്‍ജനം തുടങ്ങി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുലിക്കളിക്ക് ഇത്തവണ കൂടുതല്‍ ടീമുകളുണ്ടാകുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്.
പോയവര്‍ഷം അഞ്ചു ടീമുകളാണ് 250ലേറെ പുലികളുമായി നാലോണനാളില്‍ തൃശൂര്‍ നഗരത്തെ ത്രസിപ്പിച്ചത്. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷം ആഘോഷമാക്കാന്‍ കഴിയാതെ പോയ പുലിക്കളി പോയവര്‍ഷം തൃശൂര്‍ക്കാര്‍ ശരിക്കും കൊണ്ടാടിയിരുന്നു. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ ദേശങ്ങളായിരുന്നു കഴിഞ്ഞതവണ പുലിക്കളിക്കുണ്ടായിരുന്നത്.