വിവാദ പ്രസംഗം: കോയന്പത്തൂർ ബിജെപി ജില്ലാ പ്രസിഡന്‍റ് അറസ്റ്റിൽ
Thursday, September 22, 2022 12:41 AM IST
കോയന്പത്തൂർ : ഡിഎംകെയുടെ നീലഗിരി പാർലമെന്‍റ് അംഗം എ.റാസയെ പരസ്യമായി ഭീഷണിപ്പെടുത്തി സംസാരിച്ച കോയന്പത്തൂർ ബിജെപി ജില്ലാ പ്രസിഡന്‍റ് ബാലാജി ഉത്തമ രാമസാമിയെ ബീലമേട് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബാലാജി ഉത്തമരാമസാമിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്തൈ പെരിയാർ ദ്രാവിഡ കഴകത്തിന്‍റെ പേരിൽ ഇന്നലെ രാത്രി കോയന്പത്തൂർ ബീലാമേട് പോലീസിൽ പരാതി നല്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബിലാമേട് പോലീസ് ബിജെപി ജില്ലാ പ്രസിഡന്‍റ് ബാലാജി ഉത്തമ രാമസാമിയെ വിളിച്ചുവരുത്തി അന്വേഷണം നടത്തി പിന്നീട് അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ ഐപിസി 153, 504, 505 പ്രകാരം കലാപമുണ്ടാക്കൽ, മനഃപൂർവം അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോയന്പത്തൂരിൽ അറസ്റ്റിലായ ബിജെപി ജില്ലാ പ്രസിഡന്‍റ് ബാലാജി ഉത്തമ രാമസാമിയെ ശിവറാം നഗറിലെ മജിസ്ട്രേറ്റ് ഹൗസിൽ ഹാജരാക്കി.
15 ദിവസത്തെ ജയിൽവാസമാണ് ജഡ്ജി ഉത്തരവിട്ടത്. ബീലമേട് പോലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടിയതിനാൽ സംഘർഷാവസ്ഥയാണ്.