വേലങ്കോട്ടിൽ വീണ്ടും കാട്ടാനയിറങ്ങി കായ്ഫലമുള്ള തെങ്ങുകൾ നശിപ്പിച്ചു
Monday, September 26, 2022 12:39 AM IST
മുതലമട: കള്ളിയന്പാറ വേലങ്കോട്ടിൽ ഇന്നലെ പുലർച്ചെ കാട്ടാനകളിറങ്ങി കായ് ഫലമുള്ള പത്തു തെങ്ങുകൾ പിഴുതെറിഞ്ഞു. വേലങ്കോട് ചിദംബരൻകുട്ടി മാസ്റ്ററുടെ തോപ്പിലെ കാർഷിക വിളകളാണ് പിഴുതെറിഞ്ഞിരിക്കുന്നത്. ഒരു മാസത്തിലധികമായി ആനസംഘം കള്ളിയന്പാറ ഭാഗത്തു തന്നെ തന്പടിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിൽ കാടിറങ്ങുന്നവ നേരം പുലരും വരെ തലങ്ങും വിലങ്ങും നടന്നാണ് തെങ്ങ് , കവുങ്ങ്, മാവ്, വാഴ, നെൽകൃഷി എന്നിവ നശിപ്പിച്ച് തിരിച്ചു കാടുകയറുന്നത്.
ഇടയ്ക്കിടെ വന പാലകരെത്തി കൃഷിയിടങ്ങൾക്കരികിൽ കാണുന്ന ആനകളെ സമീപവാസികളുടെ സഹായത്തോടെ പടക്കം പൊട്ടിച്ചും ബഹളംകൂട്ടിയും കാടുകയറ്റാറുണ്ടെങ്കിലും രാത്രിയാവുന്നതോടെ വഴി മാറി വീണ്ടും കൃഷിയിടങ്ങളിലേക്ക് തന്നെ മടങ്ങിയെത്തുകയാണ്. മലയോര കർഷകർ അറിയിക്കുന്ന മുറക്ക് വനപാലകരെത്താറുണ്ടെങ്കിലും ആനകളെ വനാതിർത്തി കടന്നു വരാതിരിക്കാനുള്ള സൗരോർജവേലി, കിടങ്ങുകൾ തുടങ്ങി ഫലപ്രദമായ ശാസ്ത്രീയ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് മലയോര കർഷകർ മുറവിളി കൂട്ടുന്നത്.