പാലക്കാട് : ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ കരാർ പ്രകാരമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അഗളിയിൽ പരിശോധന അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി നടന്ന മറ്റ് റോഡുകളുടെ പരിശോധന ഇന്നലെ പൂർത്തിയായി.
രണ്ടാം ദിനത്തിൽ പാലക്കാട്, മണ്ണാർക്കാട്, കുമരംപുത്തൂർ ഭാഗങ്ങളിലായി പരിശോധന നടത്തി. രണ്ടാം ദിനത്തിൽ ആദ്യ സംഘം പാലക്കാട്, എലപ്പുള്ളി, പാറ പൊള്ളാച്ചി, മേനോൻപാറചുള്ളിമട, എടുപ്പുകുളംപട്ടത്തലച്ചി, കുഴൽമന്ദംമങ്കര, മേലാമുറി പുടൂർ കോട്ടായി എന്നിവിടങ്ങളിൽ പരിശോധന നടത്തി.
കെഎസ്സിസി എംഡിയും സ്റ്റേറ്റ് നോഡൽ ഓഫീസറുമായ എസ്.ഷാനവാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് റോഡ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ യുപി ജയശ്രീ, പൊതുമരാമത്ത് വകുപ്പ് റോഡ് മെയിന്റനൻസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷമീം, പൊതുമരാമത്ത് വകുപ്പ് റോഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റസാക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
നാഷണൽ ഹൈവേ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ ബിന്ദുവിന്റെ നേതൃത്വത്തിലുള്ള രണ്ടാം സംഘം മണ്ണാർക്കാട്, കുമരംപുത്തൂർ ഭാഗങ്ങളിലായി 47 ഓളം റോഡുകളാണ് പരിശോധിച്ചത്.
റോഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഇഷാക്, ബിൽഡിംഗ്സ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ചന്ദ്രൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആദ്യദിനത്തിൽ ജില്ലയിലെ തൃത്താല, ഷൊർണൂർ, ഒറ്റപ്പാലം, ആലത്തൂർ, കുഴൽമന്ദം, വടക്കഞ്ചേരി, മംഗലംഡാം, നെ·ാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം, പുതുനഗരം,
കൊഴിഞ്ഞാന്പാറ, നാട്ടുകൽ, വേലന്താവളം എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. തൃത്താല ഭാഗത്ത് മൂന്ന് നിയോജകമണ്ഡലങ്ങളിലെ 27ഓളം റോഡുകളാണ് പരിശോധിച്ചത്.