പോപ്പുലർ ഫ്രണ്ട് നിരോധനം; സുരക്ഷ ശക്തമാക്കി പോലീസ്
Thursday, September 29, 2022 12:25 AM IST
കോയന്പത്തൂർ : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസർക്കാർ നിരോധിച്ചതോടെ കോയന്പത്തൂർ ജില്ലയിലെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കോയന്പത്തൂരിലെ പെട്രോൾ ബോംബ് സ്ഫോടന വിഷയം ഏറെ സംഘർഷം സൃഷ്ടിച്ചിരിക്കെ, അത് ക്രമേണ അയവുചെയ്ത് സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ കേന്ദ്ര സർക്കാർ 5 വർഷത്തേക്ക് നിരോധിച്ചു. ഇതുമൂലം മുസ്ലീങ്ങൾ കൂടുതലായി താമസിക്കുന്ന ഉക്കടത്തും പരിസര പ്രദേശങ്ങളിലും അസാധാരണമായ സാഹചര്യമാണ് നിലനില്ക്കുന്നത്.

പ്രത്യേകിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫീസ് സ്ഥിതി ചെയ്യുന്ന കൊട്ടമേട് മേഖലയിൽ വൻ പോലീസ് സന്നാഹം കേന്ദ്രീകരിച്ചിട്ടുണ്ട്. കോയന്പത്തൂർ പോലീസ് കമ്മീഷണർ ബാലകൃഷ്ണന്‍റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ മാധവന്‍റെ നേതൃത്വത്തിലുള്ള പോലീസ് സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

കൂടാതെ, കോയന്പത്തൂർ നഗരത്തിലുടനീളം 24 മണിക്കൂറും തിരിഞ്ഞ് പോലീസ് സുരക്ഷാ ഡ്യൂട്ടിയിൽ ഏർപ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കോയന്പത്തൂരിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ ഒരു പോലീസ് സ്റ്റേഷന് ഒരു എസ്പി, 6 എഎസ്പിമാർ ഇതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൂടാതെ 27 വാഹന പരിശോധനാ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ ഇന്നലെ കോട്ടമേട് മേഖലയിൽ മുസ്ലീം സ്ത്രീകൾ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

കൂടാതെ, നിരോധിത ബിഎഫ്ഐ സംഘടന പ്രതിഷേധിക്കുകയോ ബിഎഫ്ഐ ഓഫീസ് വളപ്പിൽ ഒത്തുകൂടുകയോ ചെയ്യരുതെന്ന് ഉച്ചഭാഷിണിയിലൂടെ പോലീസ് പ്രഖ്യാപിക്കുകയും പ്രതിഷേധത്തിൽ ചേരാൻ ശ്രമിച്ചവരെ പിരിച്ചുവിടുകയും ചെയ്തു.

ഈ സാഹചര്യത്തിൽ, സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ, ആളുകൾ ചർച്ച ചെയ്യുകയും ഒത്തുകൂടുകയും ചെയ്യുന്ന പൊതു ഇടങ്ങൾ എന്നിവ പോലീസ് സജീവമായി നിരീക്ഷിക്കുന്നു.