അണിക്കോട്ട് തെരുവുനായ് ശല്യത്തിനു പരിഹാരമുണ്ടാക്കണം
Friday, October 7, 2022 1:06 AM IST
ചിറ്റൂർ: താലൂക്ക് ആസ്ഥാനമായ അണിക്കോട്ടിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ തെരുവുനായ് വിളയാട്ടം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഭീതിജനകമായിരിക്കുകയാണ്. കാൽനട മറ്റും വാഹനങ്ങൾക്കിടയിലൂടെ പാഞ്ഞ് പരാക്രമം ഉണ്ടാക്കുന്നതു പതിവുകാഴ്ചയാണ്. 2500 ലധികം വിദ്യാർഥികൾ പഠിക്കുന്ന ഹയർസെക്കൻഡറി സ്കൂൾ അണിക്കോട്ടിലുണ്ട്. കാലത്തു സ്കൂളിലും വൈകുന്നേരം തിരിച്ചു പോവുന്നതും അണിക്കോട് ജംഗ്ഷനിലെത്തിയാണ്. ഇരുചക്രവാഹനമോടിക്കുന്നവർക്കും തെരുവുനായ്കൾ അപകടകാരികളാവുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കടിയിൽ ഒളിച്ചു കിടക്കുന്നവ പെട്ടെന്ന് പുറത്തേക്ക് ഓടുന്നതു വാഹനത്തിൽ കയറുന്നവർക്കും വിനയാവുന്നുണ്ട്. ടൗണിൽ കുട്ടികളും പ്രായാധിക്യമുള്ളവരും തനിച്ചു നടക്കുന്നത് ആശങ്കയോടാണ്. ചിറ്റൂർ-തത്തമംഗലം നഗരസഭ അധികൃതർക്ക് തെരുവുനായ് ശല്യം രൂക്ഷമാവുന്നതായി യാത്രക്കാർ പരാതികൾ നല്കുന്നുണ്ടെങ്കിലും നിയമ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി മൗനം പാലിക്കുന്നതായും ആരോപണം നിലവിലുണ്ട്.

വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും അപകട ഭീഷണിയായിരിക്കുന്ന നായ്കളെ പിടികൂടി വിജനമായ വനമേഖലയിൽ വിടണമെന്നതും ജനകീയാവശ്യമായിരിക്കുകയാണ്.