ഒറ്റപ്പാലം: അറുപത്തിയൊന്നാമത് പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീലയുയരും.
ഒറ്റപ്പാലം എൻഎസ് എസ്. കെപിടി, വിഎച്ച്എസ്എസ് , എൽ എസ് എൻ ജി എച്ച് എസ് എസ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
278 ഇനങ്ങളിൽ 8838 കലാപ്രതിഭകളാണ് 12 ഉപജില്ലകളിൽ നിന്നും ഒന്നാം സ്ഥാനം നേടി മത്സരത്തിലേക്ക് എത്തിച്ചേരുന്നത്.
രണ്ടു സ്കൂളിൽ 14 വേദികളും പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ നടക്കുന്നത്.
എൽ എസ് എൻ ജി എച്ച് എസ് എസിൽ 1,4,5, 8, 9, 11, 12, 13, 14 എന്നി സ്റ്റേജുകളും എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസിൽ 2, 3, 10 എന്നി വേദികളും , ബി എഡ് കോളേജിൽ ആറാം വേദിയും പിഡെബ്ല്യു ഡി റസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ ഏഴാം വേദിയുമാണ് സജ്ജമാക്കിയിരിക്കുന്നത്.
ഹാൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ചെണ്ട, തായന്പക, മദളം, ചെണ്ട മേളം, പഞ്ചവാദ്യം എന്നിവ ഇന്നുരാവിലെ ഒന്പതുമുതൽ ജിവിഎച്ച്എസ് എസി ( ഡഫ് സ്കൂൾ ) ലും എച്ച് എസ് , എച്ച് എസ് എസ് വിഭാഗം ബാന്റ് വാദ്യം ഒന്നിനു രാവിലെ ഒന്പതുമുതൽ ഒറ്റപ്പാലം മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിലും നടക്കും.
രാവിലെ രചനാ മത്സരങ്ങളോടെയാണ് മത്സരങ്ങളുടെ തുടക്കം.
29 ന് വൈകിട്ട് 4 ന് എൻ എസ് എസ് കെ പി ടി വിഎച്ച്എസ് എസിൽ വികെ. ശ്രീകണ്ഠൻ എംപി കലോത്സവം ഒൗപചാരികമായി ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ കെ പ്രേംകുമാർ എം എൽ എ അധ്യക്ഷനാകും. പി. മമ്മിക്കുട്ടി എം എൽ എ, കെ ശാന്തകുമാരി , പി പി സുമോദ്, നഗരസഭ ചെയർ പേഴ്സൻ കെ ജാനകി ദേവി തുടങ്ങിയവർ പങ്കെടുക്കും.
ഒന്നിനു വൈകുന്നേരം നാലിന് സമാപന സമ്മേളനം ഒറ്റപ്പാലം എൽ എസ് എൻ ജി എച്ച് എസ് എസിൽ നടക്കും. 800 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓരോ സബ് ജില്ലയിലെയും പെണ്‍കുട്ടികൾക്ക് എൽ എസ് എൻ സ്കൂളിലും ആണ്‍കുട്ടികൾക്ക് എൻഎസ്എസ് എസ്കെപിടി സ്കൂളിലും ഗ്രീൻ റൂമുകൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾക്ക് പാർക്കിംഗ് മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്.
എൽഎസ്എൻ സ്കൂളിലാണ് മീഡിയ പബ്ലിസിറ്റി റൂം. വിവിധ സ്റ്റേജുകളുടെയും മറ്റും ലേ ഒൗട്ട് മാപ്പുകൾ രണ്ടു സ്കൂളിലും പ്രദർശിപ്പിക്കും. അഗ്രിക്കേറ്റ് നേടുന്ന സബ് ജില്ലകൾക്കും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം ട്രോഫികൾ നൽകും.
കാണികൾക്ക് ഇരിക്കാനുള്ള പന്തലുകൾ എല്ലാ സ്റ്റേജുകൾക്കും മുന്നിലും തയ്യറാക്കിക്കഴിഞ്ഞു വെള്ളം, വെളിച്ചം, സൗണ്ട് സിസ്റ്റം എന്നിവ വളരെ മെച്ചപ്പെട്ടതാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ളം ലഭിക്കുന്നതിനുളള ഗ്രീൻ പ്രൊട്ടോകോൾ നടപ്പിലാക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വോളണ്ടിയർ വിങ്ങിനൊടൊപ്പം പോലീസിന്റെ സാന്നിധ്യവും ഉണ്ടാകുമെന്ന് സംഘാടകരായ സ്വാഗതസംഘം ചെയർമാൻ കെ.പ്രേംകുമാർ എംഎൽഎ, ജനൽ കണ്‍വീനർ ഡിഡിഇ പി.വി മനോജ് കുമാർ , പ്രോഗ്രാം ചെയർമാൻ നഗരസഭ വൈസ് ചെയർമാൻ കെ.രാജേഷ്, കണ്‍വീനർ കെ.പ്രഭാകരൻ, നോഡൽ ഓഫീസർ പി.തങ്കപ്പൻ , പംബ്ലിസിറ്റി കണ്‍വീനർ എം.ടി. സൈനുൽ ആബിദ്ദീൻ എന്നിവർ പറഞ്ഞു.
ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഒറ്റപ്പാലത്ത് ഇന്നുമുതൽ ഗതാഗത നിയന്ത്രണം.
റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പാലക്കാട്കുളപ്പുള്ളി പാതയിൽ ഗതാഗത നിയന്ത്രണം നടപ്പാക്കുന്നു.
ലക്കിടി മുതൽ വാണിയംകുളംവരെയുള്ള ഭാഗത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ ഡിസംബർ ഒന്നുവരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കെ.എസ്.ആർ.ടി.സി. ബസ്, കലോത്സവത്തിലേക്കുള്ള വാഹനങ്ങൾ, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് മാത്രമേ ഒറ്റപ്പാലം പട്ടണത്തിലേക്ക് പ്രവേശനമുണ്ടാകുവെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് ഭാഗത്തുനിന്നുവരുന്ന മറ്റുവാഹനങ്ങൾ മംഗലം മുരുക്കും പറ്റ, വരോട്, കോതകുറിശ്ശി വഴി വാണിയംകുളത്തെത്തി യാത്ര തുടരണം.
കുളപ്പുള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വാണിയം കുളത്തുനിന്ന് തിരിഞ്ഞ് കോതകുറിശ്ശി മുരുക്കുംപറ്റ മംഗലം വഴി പാലക്കാട്ടേക്ക് പോകണമെന്നും പോലീസ് അറിയിച്ചു.